2009, ജൂലൈ 29, ബുധനാഴ്‌ച

സ്മാര്‍ട്ടാവുന്ന മൊബൈല്‍ ഫോണുകള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഫ്വെബുവരി 2004 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മൊബൈല്‍ ഫോണ്‍ 'സ്മാര്‍ട്ടാ'വുന്നത് അത് ഏറെക്കുറെ ലാപ്ടോപ് കമ്പ്യൂട്ടറിന്റെയോ പി.ഡി.എയുടെയോ പ്രവര്‍ത്തനം കൂടി കാഴ്ചവെക്കുമ്പോഴാണ്. പരസ്പരം സംസാരിക്കുക, എസ്.എം.എസ് (Short Message Service) മുഖേന ചെറിയ സന്ദേശങ്ങള്‍ കൈമാറുക എന്ന സാധാരണ മൊബൈല്‍ ഫോണിന്റെ ദൌത്യത്തിന് പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗും ഇ-മെയില്‍ സൌകര്യങ്ങളും നല്‍കാന്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ സജ്ജമായിരിക്കുന്നു. അതോടൊപ്പം നല്ലൊരു പി.ഡി.എ (Personal Digital Assistant) പോലെ വിശദമായ കോണ്‍ടാക്ട്് ലീസ്റ്റ്, കലണ്ടര്‍, ടാസ്ക്ക്, നോട്ട്സ്, റിമൈന്‍ഡര്‍ തുടങ്ങിയവ കുടി കൈകാര്യം ചെയ്യാന്‍ പ്രാപ്തമാവുക. ഇത്തരം ഹാന്‍ഡ് സെറ്റുകളില്‍ MP3 സംഗീതം കേള്‍ക്കാനും കളറില്‍ ചെറിയ വീഡിയോ ക്ളിപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും സംവിധാനമുണ്ടായാല്‍ വളരെ നന്നായി. ഇതിനൊക്കെ പുറമെ സ്റ്റില്‍ ക്യാമറയായും വീഡിയോ ക്യാമറയായും ഉപയോഗിക്കാന്‍ സാധ്യമാവുക. എല്ലാം നിങ്ങളുടെ ഉള്ളം കൈയിലൊതുങ്ങുന്ന ചെറിയയൊരു മൊബൈല്‍ ഹാന്‍ഡ് സെറ്റില്‍. ഇതിപ്പോള്‍ ഏതാണ്ട് സാധ്യമായിരിക്കുന്നു. ചുരുങ്ങിയ പക്ഷം പോക്കറ്റിലൊരു പി.ഡി.എയും കൈയിലൊരു മൊബൈല്‍ ഹാന്‍ഡ് സെറ്റും എന്നതിന് പകരം ഇനി ഒരൊറ്റ ചെറിയ ഉപകരണം മതി.

ഇന്ത്യയില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. 2004-മാണ്ടിന്റെ അവസാനത്തോടെ 5.6 കോടി മൊബൈല്‍ കണക്ഷനുണ്ടാവുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. പുതിയ കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണിന്റെ തീരുവ ഗണ്യമായി കുറച്ചതിനാല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് വലിയ തോതില്‍ വില കുറയാനിടയുണ്ട്. അതോടെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്പനി സ്റ്റാഫിനിടയില്‍ എസ്.എം.എസിന്റെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുന്നു. എവിടെയും ഏത് സമയത്തും കൃത്യമായ വിവരങ്ങള്‍ നന്നെക്കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ കൈമാറ്റം ചെയ്യാന്‍ മൊബൈല്‍ ഫോണുപയോഗിച്ചുള്ള എസ്.എം.എസ്. സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമാണ്. റിലയന്‍സ് പോലുള്ള മൊബൈല്‍ ഫോണ്‍ ഓപറേറ്റര്‍മാര്‍ ചില പ്രത്യേക പ്ളാനുകളില്‍ എസ്.എം.എസ്. സേവനം സൌജന്യമായി നല്‍കുന്നുണ്ട്.

ഹാന്‍ഡ്സ്പ്രിംഗ് കമ്പനിയുടെ 'ട്രെയോ 180' താരതമ്യേന വിലകറഞ്ഞതും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കുന്നതുമായ മൊബൈല്‍ ഹാന്‍ഡ് സെറ്റാണ്. പാം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എയായും ഓര്‍ഗനൈസറായും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. വെബ് ബ്രൌസര്‍, ഇ-മെയില്‍ തുടങ്ങിയ സൌകര്യങ്ങളുള്ളതിന് പുറമെ ചെറുതാണെങ്കിലും ഇതര മൊബൈല്‍ സെറ്റില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായൊരു കീബോര്‍ഡുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്.4.2x2.8x0.8 ഇഞ്ചാണ് ഇതിന്റെ വലുപ്പം. 2.5 മണിക്കൂര്‍ സംസാരസമയവും 60 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും ലഭിക്കുന്ന സെറ്റിന്റെ വില 15000 രൂപയാണ്. ഹാന്‍ഡ്സ്പ്രിംഗ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ 'ട്രെയോ 600' കളര്‍ സ്ക്രീനും ഒട്ടേറെ പുതിയ സൌകര്യങ്ങളുമുള്‍ക്കൊള്ളുന്നതാണ്. എന്ത്കൊണ്ടോ കേരളത്തില്‍ പൊതുവെ ഹാന്‍ഡ്സ്പ്രിംഗിന്റെ സെറ്റുകള്‍ക്ക് പ്രിയം കുറവാണ്. മുംബൈയിലെ പ്രിട്രോഷ്നി കമ്പനിയാണ് ഇതിന്റെ വിതരണക്കാര്‍. സൈറ്റ് അഡ്രസ്. www.sastacomputers.com, www.handspring.com.

മൊബൈല്‍ രംഗത്ത് വലിയൊരു വിപ്ളവം തന്നെ കാഴ്ച വെച്ച റിലയന്‍സ് അവതരിപ്പിക്കുന്ന 'കിയോസെറാ' ഹാന്‍ഡ് സെറ്റ് ചെറിയൊരു കമ്പ്യൂട്ടറിന്റെ ഉപയോഗം തന്നെ കാഴ്ചവെക്കുന്നു. 'പാം' ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ ചിത്രങ്ങള്‍ക്കും വീഡിയോ ക്ളിപ്പിംഗിനും പുറമെ നിങ്ങളുടെ വേര്‍ഡ്, സ്പ്രെഡ്ഷീറ്റ് ഫയലുകളും മറ്റും സൂക്ഷിക്കാനായി 16 മെഗാബയ്റ്റ് മെമ്മറി ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ ആവശ്യമാണെങ്കില്‍ സെറ്റിലെ മെമ്മറി എകസ്പാന്‍ഷന്‍ കാര്‍ഡ് സ്ളോട്ട് ഉപയോഗിക്കാവുന്നതാണ്. സാധാരണ മൊബൈല്‍ കീ പാഡിന് പുറമെ ഒരു സോഫ്റ്റ് കീബോര്‍ഡും ഇതുള്‍ക്കൊള്ളുന്നു. ആവശ്യമാണെങ്കില്‍ ഓപ്ഷനലായി ഒരു പോര്‍ട്ടബിള്‍ കീബോര്‍ഡും ലഭ്യമാക്കാവുന്നതാണ്. ഇന്റര്‍നെറ്റ് ബ്രൌസര്‍, ഇ-മെയില്‍ സംവിധാനമുള്‍ക്കൊള്ളുന്ന ഈ ഹാന്‍ഡ് സെറ്റ് മുഖേന ഇതര ഫോണുകളെ അപേക്ഷിച്ച് പത്തിരട്ടി വേഗതയില്‍ ഡാറ്റ ഡൌണ്‍ ലോഡ് ചെയ്യാനാവുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. ഉള്ളം കൈയില്‍ എപ്പോഴും എവിടെയും ഒരു ഇന്റര്‍നെറ്റ് കണക്ഷനെന്ന സ്വപ്നം കിയോസറ പ്രായോഗികമാക്കുന്നു. ഫോള്‍ഡ് ചെയ്യാവുന്ന സെറ്റിന്റെ പുറത്ത് എക്സ്റ്റേണല്‍ കോളര്‍ ഐ.ഡി, സ്പീക്കര്‍ ഫോണ്‍, റ്റു ഡൂ ലീസ്റ്റ്, വോയ്സ് മെമ്മോ, മെമ്മോ പാഡ്, കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ യു.എസ്.ബി, സീരിയല്‍ കണക്ഷന്‍ എന്നിവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. വയര്‍ലെസ് ഇ-മെയില്‍ ആപ്ളിക്കേഷന്‍ മുഖേന നിങ്ങളുടെ ഇ-മെയിലും അറ്റാച്ച്മെന്റ് ഫയലുകളും ഏത് നിമിഷവും ലഭ്യമാക്കാം. റിലയന്‍സിന്റെ സാധാരണ സെറ്റിലൂടെ ലഭിക്കുന്ന 'വാപ്' സംവിധാനം വേഗതക്കുറവ് കാരണം പ്രായോഗികമല്ലെന്ന് ഇതിനകം ഉപയോക്താക്കള്‍ക്കറിയാം. 3.5 മണിക്കൂര്‍ സംസാര സമയവും 160 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും നല്‍കാന്‍ ഇതിന്റെ ബാറ്ററിക്ക് ശേഷിയുണ്ട്. 186 ഗ്രാമാണ് ഭാരം. ഇതര മൊബൈല്‍ കണക്ഷനെ അപേക്ഷിച്ച് കിയോസെറ സെറ്റ് അല്‍പം ചെലവേറിയതാണ്. 15000 രൂപ ആദ്യ പേയ്മെന്റ്. തുടര്‍ന്ന് ക്ളബ്ബ് മെമ്പര്‍ഷിപ്പും മറ്റെല്ലാ വരികളും ചേര്‍ന്ന് പ്രതിമാസം 1100 രൂപ. ഇന്റര്‍നെറ്റ് കണക്ഷന് വേറെ 200 രൂപയും. ഇന്റര്‍നെറ്റുപയോഗിക്കുന്ന സമയത്തിന് അതനുസരിച്ച് പിന്നെയും ചാര്‍ജ്ജ് നല്‍കണം. ദല്‍ഹി, മുംബൈ, ബാംഗ്ളൂര്‍ പോലുള്ള മഹാ നഗരങ്ങളില്‍ മാത്രമാണ് വെബ്വേള്‍ഡ് മുഖേന കിയോസറ ഇപ്പോള്‍ നല്‍കി വരുന്നത്. കേരളത്തില്‍ റിലയന്‍സിന്റെ വെബ്വേള്‍ഡുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തു സെറ്റ് ലഭ്യമാക്കാവുന്നതാണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എക്സ്.പിയുടെ മൊബൈല്‍ പതിപ്പായ 'വിന്‍ഡോസ് സ്മാര്‍ട്ട്ഫോണ്‍ 2002' എന്ന ഓപറേറ്റിംഗ് സിസ്റ്റമുപയോഗിക്കുന്ന ഹാന്‍ഡ്സെറ്റുകളിലൊന്നാണ് 'കാരിയര്‍ ഡിവൈസി'ന്റെ 'ഐ-മെയ്റ്റ്'. സ്വിച്ച്ഓണ്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ് ലോഡ് ചെയ്യാന്‍ ഒരല്‍പം സമയമെടുക്കുമെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം വളരെ വേഗത്തില്‍ നടക്കുന്നു. സെറ്റിന്റെ രൂപവും വലുപ്പവും സാധാരണ മൊബൈല്‍ ഫോണില്‍ നിന്ന് വ്യത്യസ്തമല്ല. അല്‍പം വീതിയോറിയ സ്ക്രീനുണ്ടെന്നത് ഒരു പ്രത്യേകതയാണ്. പോര്‍ട്ടബിള്‍ ഇന്റര്‍നെറ്റ് ബ്രൌസറിന് പുറമെ മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിന്റെ പൂര്‍ണ്ണ ഉപയോഗം കാഴ്ച വെക്കുന്ന ഇ-മെയില്‍ പ്രോഗ്രാമും ഇതുള്‍ക്കൊള്ളുന്നു. കലണ്ടര്‍, ടാസ്ക്ക്, നോട്ട്പാഡ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെ വിന്‍ഡോസ് മീഡിയാ പ്ളേയറും എം.എസ്.എന്‍. മെസ്സഞ്ചറും ഐ-മാറ്റില്‍ ലഭിക്കുന്നു. കീബോര്‍ഡ് സാധാരണ മൊബൈല്‍ ഫോണിന്റേതില്‍ നിന്ന് വ്യത്യസ്തമല്ല. ഇതര സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്ന സോഫ്റ്റ് കീബോര്‍ഡും സറ്റൈലസ് പേനയും ഇതുപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ ഇത്തരം സെറ്റുകളിലുണ്ടാവേണ്ട ഓഫീസ് പാക്കേജ് ഇല്ലെന്നത് ഇതിന്റെ പോരായ്മയാണ്. സ്കോട്ട്ലാന്റില്‍ സ്ഥാപിതമായ കമ്പനി ഈയിടെ തങ്ങളുടെ ആസ്ഥാനം ദുബൈ ഇന്റര്‍നെറ്റ് സിറ്റിയിലേക്ക് മാറ്റിയിരിക്കുന്നു. അഡ്രസ്സ് www.imate.com.

സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തില്‍ ഏറെ കൌതുകമുളവാക്കിക്കൊണ്ടാണ് സോണി എരിക്സന്റെ P900 ഹാന്‍ഡ് സെറ്റിന്റെ വരവ്. ഫോള്‍ഡ് ചെയ്ത രൂപത്തില്‍ സാധാരണ മൊബൈല്‍ ഫോണിന്റെ ഒരല്‍പം കൂടി വലുപ്പം തോന്നിക്കുന്ന സെറ്റിന് താരതമ്യേന വലിയൊരു കളര്‍ സ്ക്രീനുണ്ടെന്നത് ശ്രദ്ധേയമാണ്. പി.ഡി.എയുടെ എല്ലാ സൌകര്യങ്ങളും നല്‍കുന്ന സെറ്റില്‍ മ്യൂസിക് പ്ളേയറും ഇന്റര്‍നെറ്റ് ബ്രൌസറും ഇ-മെയില്‍ പ്രോഗ്രാമും ഇന്‍സ്റ്റന്റ് മെറ്റഞ്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനൊക്കെപ്പുറമെ ഒരു വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറ കൂടി ഉള്‍ക്കൊള്ളുന്നുവെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത. സെറ്റിന് ഇന്ത്യന്‍ വിപണിയില്‍ നാല്‍പതിനായിരം രൂപക്ക് മേല്‍ വിലയുണ്ട്.

മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായന്‍മാരായ നോക്കിയയുടെ ആദ്യത്തെ സ്മാര്‍ട്ട് ഫോണായ 7700 ഈ വര്‍ഷം മധ്യത്തോടെയാണ് വിപണിയിലെത്തുന്നത്. നോക്കിയയുടെ സ്മാര്‍ട്ട് ഫോണിന് വേണ്ടി ഇത്രയും കാലം ഉപയോക്താക്കള്‍ കാത്തിരിക്കുമോ എന്നത് തര്‍ക്ക വിഷമാണ്. ഇതിനിടെ സാംസംഗ്, എല്‍ജി പോലുള്ള കമ്പനികള്‍ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളുമായി രംഗത്തെത്താന്‍ വലിയ താമസമുണ്ടാവില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ വിതരണം ചെയ്യുന്ന സാംസംഗിന്റെ സി.ഡി.എം.എ. ഫോണുകള്‍ ഇതിനകം സ്മാര്‍ട്ട് ഇനത്തിലേക്ക് കുതിച്ചിരിക്കുന്നു.

അതേതായാലും മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ സൌകര്യങ്ങളോടെ കൂടുതല്‍ കരുത്തോടെ ‘സ്മാര്‍ട്ടാ’യി നമ്മുടെ കരങ്ങളിലെത്തുകയാണ്. ലാപ്ടോപിന്റെയും ഹാന്‍ഡ് ഹെല്‍ഡ് പീസിയുടെയും പി.ഡി.എയുടെയും പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് സാധ്യമായിരിക്കുന്നു. തുടക്കത്തില്‍ ഒരല്‍പം വിലക്കൂടുതലുണ്ടെങ്കിലും ടെക്നോളജിയുടെ വ്യാപനത്തോടെ സാധാരണക്കാരന്റെ കരങ്ങളിലും പെട്ടെന്ന് ഇത്തരം സ്മാര്‍ട്ട് ഫോണുകളെത്തുമെന്ന് പ്രതീക്ഷിക്കാം. മൊബൈല്‍ ഇന്റര്‍നെറ്റ് പോലെ മൊബൈല്‍ കോമേഴ്സും നമ്മുടെ നിത്യജിവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കാലം വിദൂരമല്ല.
*****

2009, ജൂലൈ 25, ശനിയാഴ്‌ച

നാനോ ടെക്നോളജിയുടെ ഭാവി സാധ്യതകള്‍



പുസ്തക പരിചയം





(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂലൈ 2005 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

അതിസൂക്ഷ്മവല്‍ക്കരണത്തിന്റെ (Micro Miniaturisation) സദ്ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചത് കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രയാണല്ലോ. നാല്‍പതുകളുടെ രണ്ടാം പകുതിയില്‍ മുപ്പത് ടണ്‍ ഭാരവും മൂന്ന് ബെഡ്റൂം കെട്ടിടത്തിന്റെ വലുപ്പവുമുണ്ടായിരുന്ന 'ഏനിയാക്' കമ്പ്യൂട്ടറില്‍ നിന്ന് മേശപ്പുറത്തുപയോഗിക്കുന്ന ഡെസ്ക്ക്ടോപ് ഇനങ്ങളും ലാപ്ടോപും പോക്കറ്റ് കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമെല്ലാം നിര്‍മ്മിക്കാനായത് ഇതിന്റെ ഫലമാണ്. 'സിലിക്കണ്‍' ഉപയോഗിച്ച് തയ്യാറാക്കുന്ന ഇപ്പോഴത്തെ മൈക്രോപ്രോസസ്സറുകളുടെ വലുപ്പം അതിന്റെ ഏറ്റവും താഴ്ന്ന പരിധിയിലെത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ സിലക്കണ്‍ മൂലകത്തിന് പകരം ആറ്റങ്ങളും ത•ാത്രകളും ഡി.എന്‍.എ. ഘടകങ്ങളുമെല്ലാം ഉപയോഗിച്ചുള്ള പുതിയ തലമുറ കമ്പ്യൂട്ടറുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ നാനോടെക്നോളജി കടന്നുവരികയാണ്. ഒരു പഞ്ചസാരത്തരിയുടെ വലുപ്പത്തിലുള്ള സ്ഥലത്ത് ലക്ഷം കോടിക്കണക്കിന് (ട്രില്യന്‍) ബൈറ്റുകള്‍ ശേഖരിച്ചുവെക്കാന്‍ കഴിയുന്ന ഡാറ്റാ സംഭരണ മാധ്യമങ്ങളാണ് ഇനി വരാന്‍ പോകുന്നത്.
ദ്രവ്യത്തെ (Matter) അതിന്റെ പരമാണു തലത്തില്‍ (Atomic Scale) കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്നോളജി. കമ്പ്യൂട്ടര്‍ സയന്‍സിനൊപ്പം ഭൌതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വ്യത്യസ്ത ശാസ്ത്രശാഖകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു നാനോമീറ്റര്‍ എന്നാല്‍ മീറ്ററിന്റെ നൂറ് കോടിയിലൊരംശമാണ്. നമ്മുടെ തലമുടിനാരിന്റെ വ്യാസം രണ്ട് ലക്ഷം നാനോമീറ്ററാണെന്ന് പറയുമ്പോള്‍ 'നാനോ'യുടെ സൂക്ഷ്മതലത്തിന്റെ വ്യാപ്തി ഊഹിക്കാമല്ലോ. ഒരു ആറ്റത്തിന്റെ വലുപ്പം നാനോമീറ്ററിന്റെ മൂന്നിലൊന്നാണെന്ന് പറയാം. നാനോടെക്നോളജിയുടെ വിവിധ വശങ്ങളും അതിന്റെ അനന്തസാധ്യതകളും അത്യന്തം ലളിതമായി വിവരിക്കുന്ന പുസ്തകമാണ് കെ. അന്‍വര്‍ സാദത്തിന്റെ 'നാനോടെക്നോളജി'.
പ്രകൃതിയിലെ സകല വസ്തുക്കളും ആറ്റങ്ങള്‍ ചേര്‍ന്നാണ് രൂപപ്പെടുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇപ്രകാരം ആറ്റങ്ങള്‍ സംയോജിപ്പിച്ച് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയ വളരെ ഉയര്‍ന്ന തോതിലും കാര്യക്ഷമത കുറഞ്ഞ രൂപത്തിലുമാണ്. വ്യക്തിഗത ആറ്റങ്ങളെ പെറുക്കിയെടുത്ത് കൈകാര്യം ചെയ്യാനുള്ള ശേഷി നാം ആര്‍ജ്ജിച്ചിരുന്നില്ലെന്ന് സാരം. ഇങ്ങനെ ആറ്റങ്ങളുടെയും അവ ചേര്‍ന്നുണ്ടാകുന്ന തന്‍മാത്രകളുടെയും രാസഗുണങ്ങള്‍ (അവ സംയോജിക്കുന്ന വിധം, വ്യത്യസ്ത ചാര്‍ജ്ജുകള്‍ പരസ്പരം ആകര്‍ഷിക്കുന്ന രീതി തുടങ്ങിയവ) കൃത്യമായി മനസ്സിലാക്കി അവയെ സംയോജിപ്പിച്ചുകൊണ്ട് അസാമാന്യ ഗുണങ്ങളുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയാണത്രെ നാനോടെക്നോളജിയിലെ പ്രധാന വെല്ലുവിളി.
വരും വര്‍ഷങ്ങളില്‍ നാനോടെക്നോളജി സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന ചില സൂചനകള്‍ കാണുക. നാനോ മെഷീനുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രവര്‍ത്തനം പ്രധാനമായും ശക്തിയേറിയ 'ഫൈബറുകള്‍' സൃഷ്ടിക്കുകയായിരിക്കും. അവസാനം വെള്ളം, ഭക്ഷണം തുടങ്ങി രത്നങ്ങളുടെ വരെ പകര്‍പ്പുകള്‍ (ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ) എടുക്കാന്‍ നമുക്ക് കഴിയും. ഭൂലോകത്ത് നിന്ന് ഭക്ഷ്യ ദൌര്‍ലഭ്യം ഇല്ലാതാക്കാനുള്ള യന്ത്രങ്ങള്‍ വരും. അര്‍ബുദം ബാധിച്ച കോശങ്ങളെ ആക്രമിച്ച് അവയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന നാനോ റോബോട്ടുകള്‍ നിലവില്‍ വരും. ഇവയാകട്ടെ സാധാരണ ഗുളികകള്‍ പോലെ നമുക്ക് വിഴുങ്ങാവുന്ന പരുവത്തിലുമായിരിക്കും. വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ സംവിധാനത്തെക്കാള്‍ ആയിരം മടങ്ങ് കാര്യക്ഷമതയുള്ള പ്രത്യേക ശസ്ത്രക്രിയകള്‍ നടത്താന്‍ ശേഷിയുള്ള 'നാനോസര്‍ജന്‍മാര്‍' കര്‍മ്മ നിരതരാകും. ഇവര്‍ നമ്മുടെ ശരീരത്തിനകത്തോ പുറത്തോ ചെറിയൊരു മുറിവു പോലും സൃഷ്ടിക്കാതെയാണ് ശസ്ത്രക്രിയ നടത്തുക. മനുഷ്യനെ അലട്ടുന്ന വാര്‍ദ്ധക്യമെന്ന പ്രക്രിയ മന്ദഗതിയിലാക്കാനോ ഒരുപക്ഷെ വിപരീത ദിശയിലാക്കാനോ കഴിയുന്ന രീതിയില്‍ ആയുര്‍ദൈര്‍ഘ്യ സങ്കല്‍പങ്ങള്‍ മാറ്റിമറിക്കപ്പെടും. മനുഷ്യന്റെ മുഖഛായ മാറ്റുന്ന തരത്തില്‍ ആറ്റങ്ങളെ പുനക്രമീകരിച്ച് കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങളുടെ ആകൃതി വ്യത്യാസപ്പെടുത്താന്‍ കഴിയും.
പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലിന് അവസരം ലഭിക്കും. ഓസോണ്‍ പാളിയുടെ ഘനം പുനസൃഷ്ടിക്കാനുതകുന്ന നാനോറോബോട്ടുകള്‍ നിലവില്‍ വരും. ജല സ്രോതസ്സുകളില്‍ നിന്ന് മലിന പദാര്‍ത്ഥങ്ങള്‍ തനിയെ മാറ്റപ്പെടും. ഏറെ പ്രധാനപ്പെട്ടത് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നില്ല എന്നതാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ആശ്രയിക്കേണ്ട നിലവിലെ അവസ്ഥ, ഇവയെ സൃഷ്ടിക്കാന്‍ കഴിയുന്ന നാനോമെഷീനുകളുടെ ആവിര്‍ഭാവത്തോടെ ഇല്ലാതാകും.
പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും സൃഷ്ടിക്കാനുതകുന്ന രൂപത്തില്‍ ആറ്റങ്ങളെ പുനക്രമീകരിക്കാന്‍ അവസരം നല്‍കുന്ന നാനോടെക്നോളജി സാധ്യതകളുടെ അതിരുകളില്ലാത്ത മാനങ്ങളാണ് തുറന്നുകാട്ടുന്നത്. കരിയും (Coal) വജ്രവും (Diamond) കാര്‍ബണ്‍ ആറ്റങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ കൂടിച്ചേര്‍ന്നാണ് ഉണ്ടാകുന്നത് എന്ന വസ്തുത ഓര്‍മ്മിക്കുക. ചെലവ് കുറഞ്ഞ ഒരു ഇന്ധന സ്രോതസ്സായും വിലകൂടിയ ആഡംബര വസ്തുവായും പ്രയോജനപ്പെടുത്തുന്ന ഈ രണ്ട് പദാര്‍ത്ഥങ്ങള്‍ ഒരേ മൂലകത്തിന്റെ വകഭേദങ്ങളാണല്ലോ. ഇവയെ അറ്റോമിക് തലത്തില്‍ പുനക്രമീകരിക്കാന്‍ കഴിയുന്ന സങ്കേതങ്ങള്‍ ലഭ്യമാവുന്ന ഒരവസ്ഥ മാത്രം ആലോചിച്ചാല്‍ ഈ സാധ്യതകള്‍ നമുക്ക് ബോധ്യമാവും. നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നാം നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ഇപ്രകാരം നാനോടെക്നോളജിയുടെ സ്വാധീനത്തിലാകുന്ന കാലം അതിവിദൂരമല്ലെന്നാണ് വിദഗ്ദര്‍ അനുമാനിക്കുന്നത്.
ഡി.സി. ബുക്സിന്റെ പുതുവിജ്ഞാന പരമ്പരയിലെ ആദ്യത്തേതായ 'നാനോടെക്നോളജി' ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകമാണ്. നൂറ് പേജുള്ള പുസ്തകത്തില്‍ നാനോടെക്നോജളിയെ അടുത്തറിയാന്‍ സഹായകമായ ധാരാളം ചിത്രങ്ങളുള്‍പ്പെടുത്തിയിരിക്കുന്നു. നാനോ കമ്പ്യൂട്ടര്‍ മുതല്‍ നൂതന സൂക്ഷ്മദര്‍ശിനികളുടെ വരെ നിര്‍മ്മാണത്തിന്റെ പ്രതീക്ഷകളിലേക്ക് പുസ്തകം നമ്മെ നയിക്കുന്നു. ബക്കി പന്തുകള്‍, കാര്‍ബണ്‍ നാനോട്യൂബുകള്‍, നാനോ ടെലിവിഷന്‍, മില്ലിപീഡ് ചിപ്പ്, ഇലക്ട്രോണിക് വസ്ത്രങ്ങള്‍, സോളാര്‍ സെല്ലുകള്‍, ടെലി പോര്‍ട്ടേഷന്‍, സ്മാര്‍ട്ട് ബോംബുകള്‍, ഡെന്‍ഡ്രൈമറുകള്‍, സൂപ്പര്‍ ചിപ്പുകള്‍ തുടങ്ങി നാനോ ടെക്നോജളിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വിശദമായിത്തന്നെ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്നു.
പത്താം പദ്ധതിക്കാലത്ത് (2002-2007) നൂറ് കോടി രൂപ ഈ മേഖലക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നു. ബയോമിക്സ് നെറ്റ്വര്‍ക്ക്, വെല്‍ബിയോ നാനോടെക്, യാഷ് നാനോടെക് തുടങ്ങിയ മുപ്പതിലധികം കമ്പനികള്‍ ഇന്ത്യയില്‍ നാനോടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി, മുംബൈ, ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച്, പൂന സര്‍വകലാശാല തുടങ്ങിയ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളും നാനോമേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. 'നാനോ സയന്‍സിന്റെയും ടെക്നോളജിയുടെയും വ്യാപ്തി'യെക്കുറിച്ച് 2004 ഏപ്രീലില്‍ രാഷ്ട്രപതി ഭവനില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം നടത്തിയ പ്രഭാഷണവും നാനോടെക്നോളജിയുമായി ബന്ധപ്പെട്ട പദങ്ങളുടെ വിവരണങ്ങളുള്‍ക്കൊണ്ട 'നാനോ നിഘണ്ടു'വും അനുബന്ധമായി കൊടുത്തിരിക്കുന്നു. പുസ്തകത്തിന്റെ വില 60 രൂപ. പ്രസാധകര്‍ഃ ഡി.സി. ബുക്സ്, കോട്ടയം.



*****

2009, ജൂലൈ 24, വെള്ളിയാഴ്‌ച

വെബ് പോര്‍ട്ടലുകള്‍

(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
നിങ്ങള്‍ അപരിചിതമായ ഒരു വന്‍ നഗരത്തിലെത്തിപ്പെട്ടുവെന്നിരിക്കട്ടെ. ഒന്നുകില്‍ സ്വന്തം നിലക്ക് നഗരവീഥികളിലൂടെ അലക്ഷ്യമായി ചുറ്റിക്കറങ്ങാം. ഈ സമയത്ത് നിങ്ങള്‍ക്ക് താല്‍പര്യമുള്ള കാഴ്ചകള്‍ കാണാനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനും ഒരു പക്ഷെ ആവശ്യത്തിലധികം അലഞ്ഞ്തിരിയേണ്ടി വന്നേക്കാം. സമയവും വൃഥാ നഷ്ടമായേക്കാം. അതേസമയം നഗരത്തില്‍ നേരത്തെ പരിചയമുള്ള സുഹൃത്തിന്റെ സാന്നിധ്യത്തിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നഗരം ചുറ്റാനിറങ്ങുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമല്ലോ. ഈ സുഹൃത്തിന്റെ സ്ഥാനമാണ് ഇന്റര്‍നെറ്റിലെ വെബ് പോര്‍ട്ടലുകള്‍ക്കുള്ളത്. മാര്‍നിര്‍ദ്ദേശകന്‍, വഴികാട്ടി എന്ന നിലകളില്‍ വെബ് പോര്‍ട്ടല്‍ നിങ്ങളെ സഹായിക്കുന്നു. ഇന്റര്‍നെറ്റിലേക്കുള്ള പ്രവേശന കവാടമെന്നും ഇന്റര്‍നെറ്റ് ഗേറ്റ്വേ എന്നും വെബ് പോര്‍ട്ടലുകള്‍ അറിയപ്പെടുന്നു.

സൌജന്യ ഇ-മെയില്‍ സേവനം, വെബ് പേജുകളില്‍ വ്യത്യസ്ത രീതിയില്‍ തെരച്ചില്‍ നടത്താനുള്ള സെര്‍ച്ച് എഞ്ചിന്‍, വെബ്സൈറ്റ് ഡയറക്ടറി, ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി സ്നേഹ സല്ലാപത്തിനുള്ള ചാറ്റ് റൂം സൌകര്യം തുടങ്ങിയ സേവനങ്ങള്‍ക്ക് പുറമെ ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള മാര്‍ഗ ദര്‍ശനം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെ എറ്റവും പുതിയ വാര്‍ത്തകള്‍, ഇന്റര്‍നെറ്റ് ലോകത്തെ പുതിയ ചലനങ്ങള്‍, പ്രമുഖ ഇന്റര്‍നെറ്റ് സൈറ്റുകളിലേക്ക് കടക്കാനുള്ള ലിങ്കുകള്‍ തുടങ്ങിയവയൊക്കെ പോര്‍ട്ടലുകളിലുണ്ടാവും. സൌജന്യ വ്യവസ്ഥയില്‍ നിങ്ങളുടെ വ്യക്തിഗത വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യാനും എറ്റവും പുതിയ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും മിക്ക പോര്‍ട്ടലുകളിലും ഇപ്പോള്‍ സംവിധാനമുണ്ട്.

ഇന്റര്‍നെറ്റിലെ എറ്റവും പഴക്കമുള്ള പോര്‍ട്ടലാണ് 'അമേരിക്ക ഓണ്‍ലൈന്‍' (www.aol.com). അമേരിക്കയിലെ പ്രസിദ്ധരായ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കൂടിയാണിവര്‍. അതേസമയം പോര്‍ട്ടല്‍ എന്ന നിലക്കുള്ള ഇവരുടെ സേവനം അമേരിക്കയില്‍ മാത്രം പരിമിതമല്ല. ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാക്കാം. എല്ലാ പോര്‍ട്ടലുകളും സാധാരണഗതിയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരായിക്കൊള്ളണമെന്നില്ല. പോര്‍ട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മിക്ക സേവനങ്ങളും സൌജന്യമായിരിക്കും. ഇത് പ്രയോജനപ്പെടുത്തുവാന്‍ പ്രത്യേകം സോഫ്റ്റ്വെയറും ആവശ്യമില്ല. പ്രധാനമായും പരസ്യങ്ങള്‍ സ്വീകരിച്ച്കൊണ്ടാണ് പോര്‍ട്ടലുകള്‍ വരുമാനമുണ്ടാക്കുന്നത്. ഇന്റര്‍നെറ്റ് രംഗത്തെ എല്ലാ വിധ സേവനങ്ങളും ഒരൊറ്റ സൈറ്റിലൂടെ നല്‍കുക എന്നതാണ് പോര്‍ട്ടലുകള്‍ ലക്ഷ്യമാക്കുന്നത്. യാഹൂ, എക്സൈറ്റ്, ലയ്ക്കോസ്, എം.എസ്.എന്‍, ആള്‍ട്ടവിസ്റ്റ, ഹോട്ട്ബോട്ട്, ഡയറക്റ്റ്ഹിറ്റ് തുടങ്ങിയവയൊക്കെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന മാതൃകാ പോര്‍ട്ടലുകളാണ്. ദിനംപ്രതി ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഈ സൈറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ചുരുങ്ങിയ വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിലൂടെ യാഹൂവിന്റെ ഉടമ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയെന്നതും പ്രസ്താവ്യമാണ്.

വെബ്സൈറ്റ് ഡയറക്ടറിയും സെര്‍ച്ച് എഞ്ചിനുമാണ് പോര്‍ട്ടലുകളെ മുഖ്യമായും ആ പേരിനര്‍ഹമാക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ എന്ന നിലക്ക് പ്രവര്‍ത്തനമാരംഭിച്ച യാഹൂ (yahoo.com) ഇന്റര്‍നെറ്റിലെ എല്ലായിനം സേവനങ്ങളും കാഴ്ചവെക്കുന്ന ഏറ്റവും മികച്ച പോര്‍ട്ടലായി ഇതിനകം വളര്‍ന്നിരിക്കുന്നു. വ്യത്യസ്ത ഭാഷകളില്‍ സെര്‍ച്ച് സംവിധാനമുള്ളതിനാല്‍ യാഹൂവിനെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. സൈറ്റ് സമ്പൂര്‍ണ്ണമാണെന്നതിന് പുറമെ വിവരങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നുവെന്നതും യാഹൂവിന്റെ സവിശേഷതയാണ്. ഇന്റര്‍നെറ്റിലൂടെ നിങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സ്വന്തമായ വെബ് സ്റ്റോര്‍ നിര്‍മ്മിക്കാനും സ്റ്റോര്‍ ഹോസ്റ്റ് ചെയ്യാനും യാഹൂവില്‍ സംവിധാനമുണ്ട്.

യാഹൂവിനെപ്പോലെ ലയ്ക്കോസും (lycos.ocm) സമ്പൂര്‍ണ്ണമെന്ന് വിശേഷിപ്പിക്കാവുന്ന വെബ് പോര്‍ട്ടലാണ്. അതിശക്തമായ സെര്‍ച്ച് എഞ്ചിനും നിലക്കാത്ത വികസനപ്രവര്‍ത്തനങ്ങളും ലയ്ക്കോസിന്റെയും സവിശേഷതയാണ്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള എം.എസ്.എന്‍ (msn.ocm) പോര്‍ട്ടലും ഈ ഇനത്തില്‍ മുന്‍നിരയിലേക്ക് കുതിക്കുകയാണ്. സൌജന്യ ഇ-മെയില്‍ സേവന രംഗത്ത് പ്രസിദ്ധമായ ഹോട്ട്മെയില്‍, വോയ്സ് ചാറ്റ്, നെറ്റ്മീറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളുള്‍ക്കൊണ്ട എം.എസ്.എന്‍. മെസ്സഞ്ചര്‍, വെബ്സൈറ്റ് ഹോസ്റ്റിംഗ്, അതിവിപുലമായ ഷോപ്പിംഗ് സംവിധാനം തുടങ്ങിയ ഒട്ടനവധി സേവനങ്ങള്‍ക്ക് പുറമെ ഷെയര്‍ മാര്‍ക്കറ്റ് സംബന്ധമായ ഏറ്റവും പുതിയ വാര്‍ത്തകള്‍ മൊബൈല്‍ഫോണുകളിലേക്കയക്കാനും ഇതില്‍ സംവിധാനമുണ്ട്.

ശക്തമായൊരു സെര്‍ച്ച് എഞ്ചിന്‍ സംവിധാനമുണ്ടെന്നതിന് പുറമെ ഏറെ സവിശേഷതകളുള്‍ക്കൊണ്ട ഷോപ്പിംഗ് കോം (shopping.com) എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യവും ആള്‍ട്ടവിസ്റ്റയുടെ സവിശേഷതയാണ്. എബൌട്ട് കോം (about.com) എന്ന സൈറ്റ് സാധാരണ രീതിയിലുള്ള വെബ് പോര്‍ട്ടലാണെങ്കിലും ഇത് മുന്നോട്ട് വെക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും ഭാഗഭാക്കാകാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ സംബന്ധമായ ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ക്ക് പ്രാഗല്‍ഭ്യമുണ്ടെങ്കില്‍ സൈറ്റിന്റെ വിവിധ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മാര്‍ഗനിര്‍ദ്ദേശകരോടൊപ്പം വീട്ടിലിരുന്ന് നിങ്ങള്‍ക്കും ജോലിചെയ്യാം. നിങ്ങളുടെ പ്രയത്നത്തിനുള്ള പ്രതിഫലം കൃത്യമായി ലഭിക്കുന്നതാണ്.

ഇന്റര്‍നെറ്റിലെ എല്ലാ ഇനം സേവനങ്ങളും കാഴ്ചവെക്കുന്ന സമ്പുര്‍ണ്ണ മലയാള പോര്‍ട്ടലുകള്‍ ഇനിയും ലഭ്യമായിട്ടില്ല. മലയാള ഭാഷക്കായി സെര്‍ച്ച് എഞ്ചിനും ഇത് വരെ രൂപപ്പെട്ടിട്ടില്ല. അതേസമയം ഭാഗികമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാവുന്ന നിരവധി സൈറ്റുകള്‍ രംഗത്തുണ്ട്. മലയാളി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാവശ്യമായ സേവനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്തരം പോര്‍ട്ടലുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നത് ആശാവഹമാണ്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്യമുള്ള ഉല്‍സാഹശീലരും സാഹസികരുമായ യുവാക്കള്‍ക്ക് കൂട്ടുസംരംഭമെന്ന നിലക്ക് ഇത്തരം പോര്‍ട്ടലുകള്‍ സ്ഥാപിക്കുകയും പടിപടിയായി വികസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഭാവിയില്‍ ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ആശ്രയിച്ചേക്കാവുന്ന പോര്‍ട്ടലുകളായി ഇവ രൂപപ്പെടില്ലെന്ന് ആര്‍ക്ക് പറയാനാവും.
*****

2009, ജൂലൈ 22, ബുധനാഴ്‌ച

രക്ഷിതാക്കളെ കമ്പ്യൂട്ടര്‍ അഭ്യസിപ്പിക്കുക



(ഇന്‍ഫോ മാധ്യമം 12/7/2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കമ്പ്യൂട്ടര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ തങ്ങളെപ്പോലുള്ളവര്‍ക്ക് പ്രവര്‍പ്പിക്കാനാവില്ലെന്നും അതൊക്കെ വിദ്യാര്‍ത്ഥികള്‍ക്കും പിന്നെ വളരെ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാവുന്ന യവാക്കള്‍ക്കുമൊക്കെ ഉപയോഗിക്കാനുള്ളതാണെന്നും അല്‍പം പ്രായം ചെന്നവര്‍ കരുതുന്നുണ്ടാവും. ഇനി ഈ പ്രായത്തിലിപ്പോള്‍ കമ്പ്യൂട്ടര്‍ പഠിച്ചിട്ടെന്ത് കാര്യമെന്നായിരിക്കും അവരുടെ ചിന്ത. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രായം ചെന്ന സാരഥികളും ഉദ്യോഗസ്ഥരും തങ്ങളുടെ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ മിക്കപ്പോഴും എതിര്‍ക്കുന്നുവെന്ന് നേരത്തെ നടത്തിയ നിരവധി പഠനങ്ങള്‍ തെളിയിച്ചിരുന്നു. അതിന് ശേഷമായിരിക്കാം കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം യുവാക്കളില്‍ കേന്ദ്രികരിച്ചത്.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെയുണ്ടായിരുന്ന പ്രയാസങ്ങളായിരിക്കാം മുതിര്‍ന്നവരെ ഈ രംഗത്തേക്ക് അടുപ്പിക്കാതിരുന്നത്. വിദ്യയഭ്യസിക്കുന്നതിന് പ്രായഭേദമില്ലെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. 'തൊട്ടിലില്‍ നിന്ന് ചുടല വരെ' അഭംഗുരം തുടരുന്ന ഒരു പ്രക്രിയയാണ് അതെന്നും നമുക്കറിയാം. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ഇത് പ്രായോഗികമാക്കാനുള്ള എല്ലാ സൌകര്യങ്ങളും അവസരങ്ങളും ഇപ്പോള്‍ ഒത്ത് കൂടിയിരിക്കയാണ്. സാക്ഷരതയുടെ മാനദണ്ഡം തന്നെ കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെടുത്തുമ്പോള്‍ പ്രായപരിധി അവിടെ കണക്കിലെടുക്കില്ല. ജോലിചെയ്യുന്ന ഓഫിസും സ്ഥാപനവും കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി മുന്നേറുമ്പോള്‍ പ്രയാധിക്യത്തിന്റെ ആനുകുല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. വിവര സാങ്കേതികവിദ്യാ രംഗത്ത് ദ്രുതഗതിയില്‍ നടക്കുന്ന വികസനം നമ്മുടെയൊക്കെ ജീവിതത്തിന്റെ മുഖഛായ തന്നെ മാറ്റുകയാണ്. ഇന്റര്‍നെറ്റും ഇ^മെയിലും ഇ^കൊമേഴ്സും ഇ^ഗവര്‍ണന്‍സും സാധാരണക്കാരന്റെ ജീവിത്തിലേക്ക് വരെ കടന്ന് വരാനുള്ള ഒരുക്കങ്ങള്‍ അരങ്ങേറുന്നു.
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി കമ്പ്യൂട്ടര്‍ ഉപയോഗ രംഗത്ത് വരുത്തിയ പരിഷ്ക്കരണങ്ങള്‍ പ്രായം ചെന്നവര്‍ക്ക് എറെ സഹായകമായി. കീബോര്‍ഡ് ഉപയോഗിക്കാനറിയാത്തവര്‍ക്ക് പോലും കമ്പ്യൂട്ടര്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിക്കാവുന്ന അവസ്ഥ വന്നു. നേരത്തെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ 'ഡോസി'ന് പകരം 'വിന്‍ഡോസ്' രംഗത്തെത്തുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളുടെ മുഖഛായ ഗ്രാഫിക് തലത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തതാണ് ഇതിന് കാരണം. വിന്‍ഡോസിന്റെ ആഗമനത്തോടെ കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ഇടയില്‍ പ്രായം ചെന്നവരുടെ വിഹിതം വര്‍ദ്ധിച്ചതായി 1995^ല്‍ 'പാക്കാര്‍ഡ് ഡെല്‍' നടത്തിയ പഠനത്തില്‍ വെളിവായി. ഓഫീസുകളിലും വീടുകളിലും ഇവരുടെ കമ്പ്യൂട്ടര്‍ ഉപയോഗം വ്യാപമാകാന്‍ തുടങ്ങിയതും ഈ സമയത്താണ്.

പ്രായം ചെന്നവര്‍ക്ക് പുതിയ ടെക്നോളജിയോടുള്ള അപരിചിതത്തവും ഭയവും കുറഞ്ഞു വരുന്നതായി 1995^98 കാലങ്ങളില്‍ അമ്പത്തഞ്ച് വയസ്സ് കവിഞ്ഞവര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ വെളിപ്പെട്ടു. ഇത്തരക്കാര്‍ക്കിടയിലെ കമ്പ്യൂട്ടര്‍ ഉപയോഗം 29 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധിച്ചതായും കണക്കുകള്‍ രേഖപ്പെടുത്തി. ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളിലും ഇന്റര്‍നെറ്റ് രംഗത്തും പ്രാദേശിക ഭാഷകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയതും ഇതിന് പ്രചോദനമായി. അതോടെ ഇന്റര്‍നെറ്റില്‍ വൃദ്ധന്‍മാരുടെയും മധ്യവയസ്ക്കരുടെയും ന്യുസ് ഗ്രൂപ്പുകളും ക്ലബ്ബുകളും ചാറ്റ് റൂമുകളും പ്രത്യക്ഷമായി. രാഷ്ട്രീയം, പാര്‍പ്പിട പ്രശ്നം, ആരോഗ്യ പരിരക്ഷ, യാത്ര തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രായം ചെന്നവര്‍ക്കായി പ്രത്യേകം കമ്പ്യൂട്ടര്‍ പരിശീലന പദ്ധതികളുമായി ചില സന്നദ്ധ സംഘടനകളും വെബ് സൈറ്റുകളും പ്രത്യക്ഷപ്പെട്ടു. അമേരിക്കയിലെ കെന്‍ഡകി സ്റ്റേറ്റില്‍ ജോര്‍ജ്ജ് ഫ്രിഡ്ഥ് എന്ന വൃദ്ധന്‍ തന്റെ പ്രായത്തിലുള്ളവരെ കമ്പ്യൂട്ടര്‍ അഭ്യസിപ്പിക്കാനായി സ്ഥാപിച്ച പരിശീലന കേന്ദ്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തരം കേന്ദ്രങ്ങള്‍ ക്രമേണ ഇതര സ്റ്റേറ്റുകളിലും വ്യാപിച്ചു. പ്രായം ചെന്നവരെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കാനായി സ്ഥാപിച്ച സീനിയര്‍ നെറ്റ് (www.seniornet.org) എന്ന സന്നദ്ധ സംഘത്തില്‍ ഇതിനകം നാല്‍പതിനായിരം പേര്‍ അംഗങ്ങളായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനക്ക് ഇരുന്നൂറില്‍ പരം കേന്ദ്രങ്ങളുണ്ട്. ഇവയിലൂടെ ലക്ഷത്തിലേറെ മുതിര്‍ന്ന പ്രായക്കാര്‍ കമ്പ്യൂട്ടര്‍ പഠിച്ചുവെന്നാണ് കണക്ക്. ഈ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളില്‍ വയസ്സ് നൂറ് തികഞ്ഞവരും വിരളമല്ലത്രെ.

കേരളത്തിന്റെ കുഗ്രാമങ്ങളില്‍ പോലും കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും അതൊക്കെ വിദ്യാര്‍ത്ഥികളെയും തൊഴിലന്വേഷകരായ യുവാക്കളെയുമാണ് ലക്ഷ്യമാക്കുന്നത്. അപൂര്‍വം ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വീട്ടമ്മമാരെയും വ്യാപാരി വ്യവസായികളെയും ലക്ഷ്യമാക്കി ഹ്രസ്വകാല കോഴ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്രയും നല്ലത് തന്നെ. പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പരിപാടിയും നടക്കുന്നുണ്ട്. ഇതെത്രത്തോളം വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്നത് പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. അതേതായാലും അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ള നമ്മുടെ മുതിര്‍ന്ന തലമുറക്ക് കമ്പ്യൂട്ടറിനോടുള്ള അപരിചിതത്തവും ഭയവുമകറ്റാന്‍ ആസൂത്രിതമായ ബോധവല്‍ക്കരണം തന്നെ ആവശ്യമാണ്. അവരെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുക എന്നതല്ല ഇതിന്റെ പിന്നിലെ മുഖ്യ ലക്ഷ്യം. ഇന്റര്‍നെറ്റ് യുഗത്തില്‍ വളരേണ്ട ഭാവി തലമുറക്ക് വീട്ടിലും സമൂഹത്തിലും അതിനനുസരിച്ച ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.

2009, ജൂലൈ 20, തിങ്കളാഴ്‌ച

തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പ്

(തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പിന്റെ നിര്‍വഹണം സംബന്ധിച്ച് എഴുതിയ മുഖക്കുറിപ്പില്‍ നിന്ന്)

നിസ്വാര്‍ത്ഥരായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒരു വര്‍ഷത്തിലേറെ നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ ഇലക്ട്രോണിക് പതിപ്പ്. അല്ലാഹുവിന് സ്തുതി.

പറയത്തക്ക മുന്‍ പരിചയമോ മലയാളത്തില്‍ എടുത്തുകാണിക്കാവുന്ന മാതൃകകളോ ഇല്ലെന്നത് ഇങ്ങനെയൊരു സംരംഭത്തിനിറങ്ങുന്നതില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഈ മേഖലയില്‍ പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരെ ലഭിക്കുക എന്നതും ശ്രമകരമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലുള്ള അതി ബൃഹത്തായ ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രസ്ഥം കമ്പ്യൂട്ടര്‍വല്‍ക്കുമ്പോള്‍ സ്വാഭാവികമായും സാങ്കേതികമായ ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടതുമുണ്ട്. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ മൂന്ന് ഭാഷകളിലെ ലിപികള്‍ പലപ്പോഴും ഒരേവരിയില്‍ തന്നെ പ്രത്യക്ഷമാക്കുക പോലുള്ള അതിസങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ ഒരുവശത്ത്. ആയത്തുകളുടെ വിഭജനത്തിലും കുറിപ്പുകള്‍ നല്‍കുന്നതിലും മറ്റും തഫ്ഹിമുല്‍ ഖുര്‍ആനില്‍ സ്വീകരിച്ച രീതി അതേപടി പിന്തുടരണമെന്ന തീരുമാനം അനുധാവനം ചെയ്യുമ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ മറുവശത്ത്.

അതോടൊപ്പം കമ്പ്യൂട്ടര്‍ പതിപ്പ് അത്യന്തം ലളിതമായിരിക്കണമെന്നും ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടനയാണ് പ്രോഗ്രാമിംഗില്‍ അനുവര്‍ത്തിക്കേണ്ടതെന്നും തുടക്കത്തിലേ ധാരണയിലെത്തിയിരുന്നു. സോഫ്റ്റ്വെയറിനുണ്ടായിരിക്കേണ്ട സവിശേഷതകളും ലഭ്യമാകേണ്ട സേവനങ്ങളും ഏറെക്കുറെ നിര്‍ണ്ണയിച്ചു. കേവലം പേജ് മറിച്ചു കൊണ്ടുള്ള വിരസമായൊരു വായനാ രീതിയല്ല അവലംബിക്കേണ്ടതെന്നും തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യത്തിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സധ്യമാവുന്നത്ര പിന്തുടരണമെന്നും ധാരണയിലെത്തി.

പദ്ധതിയുടെ പ്രവര്‍ത്തന കാലം ഒരുവര്‍ഷമെന്ന് നിശ്ചയിച്ചത് പറയത്തക്ക മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ്. കണ്ടന്റ് മാനേജ്മെന്റ് ടീമിനും പ്രോഗ്രാമിംഗ് ടീമിനും ഇത് ആദ്യത്തെ അവസരവും അനുഭവവുമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായ കാലക്രമ നിര്‍ണയം ഈ പദ്ധതിയെസ്സംബന്ധിച്ചേടത്തോളം അസാധ്യമായിരുന്നു. ഓരോ ഘട്ടത്തിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കാലതാമസമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ യഥാസമയം കൈകൊള്ളുക എന്നതായിരുന്നു ഇത് മറികടക്കാനുണ്ടായിരുന്ന ഏക മാര്‍ഗം. കണ്ടന്റ് മാനേജ്മെന്റ് ടീം ഇത് കൃത്യമായി പാലിച്ചതിനാല്‍ അവരുടെ പ്രവര്‍ത്തനം ഉദ്ദേശിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയായി. ജോലികള്‍ വ്യത്യസ്ത തലങ്ങളിലായി വിഭജിച്ച് നല്‍കിയതും ആവശ്യത്തിനനുസരിച്ച് കുടുതല്‍ പേരുടെ സേവനം അപ്പപ്പോള്‍ പ്രയോജനപ്പെടുത്തിയതും ഇതിന് സഹായകമായി. കമ്പ്യൂട്ടര്‍ പതിപ്പില്‍ പ്രയോജനപ്പെടുത്താവുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ്ണ സോഫ്റ്റ് കോപ്പി ഐ.പി.എച്ചില്‍ ലഭ്യമല്ലാതിരുന്നത് തുടക്കത്തില്‍ നേരിയ ആശങ്ക ഉണര്‍ത്തി. അതിനാല്‍ ഈ ആവശ്യത്തിനായി ഒരു പ്രത്യേക ടീമിനെത്തന്നെ സജ്ജമാക്കേണ്ടി വന്നു.

ഖുര്‍ആനിക പദങ്ങള്‍ക്ക് സ്വകീയമായ ഒരു സവിശേഷ സാങ്കേതികഭാഷഷയുണ്ടെന്നും നിരവധി വാക്കുകളെ അവയുടെ മൌലികമായ ഭാഷാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായ പ്രത്യേക അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായും ഒട്ടേറെ പദങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത ആശയങ്ങളിലും ഉപയോഗിച്ചതായും കാണാമെന്ന മൌദൂദി സാഹിബിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ആ നിലക്ക് ഖുര്‍ആന്‍ സുക്തങ്ങളുടെ പദാനുപദ വിവര്‍ത്തനത്തിന് പകരം ആശയ വിവര്‍ത്തനശൈലിയാണ് തഫ്ഹീമില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം സാധ്യമായ വിധത്തില്‍ കമ്പ്യൂട്ടര്‍ പതിപ്പിനൊപ്പം നല്‍കുന്നത് മലയാള വായനക്കാര്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ വാക്കുകളുടെ പദാനുപദ തര്‍ജ്ജുമ തയ്യാറാക്കാന്‍ തീരുമാനിക്കുകയും ഒരു പണ്ഡിത സംഘത്തെ ആ ചുമതല ഏല്‍പിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് തഫ്ഹീമില്‍ നല്‍കിയ ആശയപ്രധാനമായ വിവര്‍ത്തനവുമായി അപൂര്‍വം സ്ഥലങ്ങളിലെങ്കിലും ഈ വാക്കര്‍ത്ഥങ്ങള്‍ക്ക് നേരിയ വ്യത്യാസം കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

ഖുര്‍ആന്‍ സൂക്തങ്ങളുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവലംബമാക്കിയത് http://www.quranpda.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. പരിഭാഷയുടെ പുതിയൊരു സോഫ്റ്റ്കോപ്പി തയ്യാറാക്കാനുള്ള കാലതാമസവും പ്രയാസവുമാണ് നെറ്റില്‍ ലഭ്യമായ ഈ പതിപ്പ് സ്വീകരിക്കാനുണ്ടായ പ്രേരണ. മൌദൂദി സാഹിബിന്റെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉര്‍ദു ഭാഷ്യം അവലംബമാക്കി ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇസ്ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലായ ഡോ. സഫര്‍ ഇസ്ഹാഖ് അന്‍സാരിയാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

തഫ്ഹീമില്‍ വിവരണം ലഭ്യമല്ലാത്ത സ്ഥലനാമങ്ങള്‍ക്കും വ്യക്തിനാമങ്ങള്‍ക്കും മറ്റും വിശദീകരനം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് വരുന്ന പദങ്ങള്‍ക്ക് കുറിപ്പുകള്‍ തയ്യാറാക്കാനായി വലിയൊരു ടീമിനെത്തന്നെ തയ്യാറാക്കി. ശാന്തപുരം അല്‍ജാമിഅയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ എഴുപതിലധികം പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അറിയപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളും ഇന്റര്‍നെറ്റിലെ സെര്‍ച്ച് സൌകര്യവും പ്രയോജനപ്പെടുത്തി നിശ്ചിത സമയത്തിലെ ശ്രമങ്ങള്‍ക്ക് ശേഷവും വിവരണം ലഭ്യമാകാത്ത കുറെ പദങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഈ പതിപ്പില്‍ അവ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് ഖേദപൂര്‍വം സ്മരിക്കുന്നു.

വിവരണക്കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങളും മാപ്പുകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇന്റര്‍നെറ്റിലെ മീഡിയാ സെര്‍ച്ച് സംവിധാനവും യൂട്യൂബിലെയും മറ്റും വീഡിയോ ക്ലിപ്പുകളും പലപ്പോഴും ഇതിന് അവലംബമാക്കേണ്ടി വന്നു. നെറ്റിലൂടെ ലഭിക്കുന്ന ഇത്തരം കണ്ടന്റുകളില്‍ ഭൂരിഭാഗവും സേവന സന്നദ്ധരായ അജ്ഞാത വ്യക്തികള്‍ പൊതുവായ ഉപയോഗത്തിനെന്ന ലക്ഷ്യത്തോടെ നെറ്റില്‍ സമര്‍പ്പിച്ചവയാണ്. അതിനാല്‍ തന്നെ അവയുടെ പകര്‍പ്പവകാശം സംബന്ധിച്ച് കൃത്യമായ വിവരങ്ങളും നല്‍കുന്നില്ല. ഇത്തരം കണ്ടന്റുകളുടെ ആധികാരിതക പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അബദ്ധങ്ങള്‍ വരാനുള്ള സാധ്യത നിഷേധിക്കുന്നില്ല. സദുദ്ദേശത്തോടെയുള്ള ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ അജ്ഞാതരായ ആ സന്നദ്ധ സേവകരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുകയാണ്.

വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്ര സൂചനകളിലേക്ക് വെളിച്ചം പകരുന്ന ഏതാനും വീഡിയോ ക്ലിപ്പുകളും കമ്പ്യൂട്ടര്‍ പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലെ 'ദഅ്വാ ഓഡിയോ വിഷ്വല്‍സ്' സ്ഥാപനം തയ്യാറാക്കിയ പ്രസിദ്ധ ഖുര്‍ആന്‍ ശാസ്ത്രകാരനായ ഹാറൂന്‍ യഹ്യയുടെ വീഡിയോകളുടെ മലയാള വിവര്‍ത്തനമാണ് ഇതിന് അവലംബിച്ചിരിക്കുന്നത്. ഈ ക്ലിപ്പുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ 'ദഅ്വാ ഓഡിയോ വിഷ്വല്‍സി'ന്റെ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് അതിന്റെ അമരക്കാരനായ പി.എച്ച്. ഷാജഹാനും നന്ദി രേഖപ്പെടുത്തുന്നു.

തഫ്ഹീമിലെ വിഷയങ്ങള്‍ ശ്രേണി രൂപത്തിലും പട്ടിക രൂപത്തിലും ക്രമപ്പെടുത്തിയത് കമ്പ്യൂട്ടര്‍ പതിപ്പിന്റെ സവിശേഷതകളിലൊന്നായി കണക്കാക്കുന്നു. ജഅഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വത്തില്‍ പത്തിലധികം പേരുള്ള ഒരു സംഘത്തിന്റെ മാസങ്ങളോളമുള്ള ശ്രമം തന്നെ ഇതിന് വേണ്ടിവന്നു. ഖുര്‍ആന്‍ പദങ്ങളില്‍ വ്യത്യസ്ത രീതിയിലെ സെര്‍ച്ച് സൌകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പദങ്ങളിലെ ഈ സെര്‍ച്ച് സംവിധാനത്തിന് ഖുര്‍ആന്‍ ആയത്തുകളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരേ ആയത്തില്‍ ഒരു പദം ഒന്നിലധികം പ്രാശ്യം വന്നിട്ടുണ്ടെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പദത്തിന്റെ എണ്ണത്തിന് പകരം ആയത്തുകളുടെ എണ്ണം മാത്രമേ കാണിക്കുകയുള്ളൂ. ഉദാഹരണമായി 'യൌം', 'മൂസ' തുടങ്ങിയ പദങ്ങള്‍ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിച്ചു എന്നതിന് പകരം ആ പദങ്ങള്‍ ഏതെല്ലാം ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

ഖുര്‍ആന്‍ പാരയണ നിയമം (തജ്വീദ്) പഠിക്കാനുള്ള വിപുലമായ സംവിധാനം ഉള്‍പ്പെടുത്തിയത് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. അറബി ഭാഷയിലെ വിവിധ ഖുര്‍ആന്‍ സോഫ്റ്റ്വെയറുകള്‍ മാതൃകയാക്കിയതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമിയുടെ തജ്വീദ് പാഠപുസ്തകവും ഇതിന് അവലംബമാക്കി.

ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണത്തിനും തജ്വീദ് പഠനത്തിലെ മാതൃകകള്‍ ഓതികേള്‍പ്പിക്കുന്നതിനും അവലംബിച്ചിരിക്കുന്നത് മദീനയിലെ മസ്ജിദ് നബവിയിലെ ഇമാമായ അലി അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫിയുടെ പാരായണമാണ്. മുസ്ഹഫ് രൂപത്തില്‍ ലഭിക്കുന്ന പേജുകളില്‍ ശൈഖ് അഹ്മദ് ബിന്‍ അലി അല്‍ അജമിയുടെയും ശൈഖ് സഅദ് അല്‍ഗാമിദിയുടെയും പാരായണം കേള്‍ക്കാന്‍ സൌകര്യമുണ്ട്.

ഖുര്‍ആന്‍ പഠനത്തിന് സഹായകമാകുന്ന ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. മെയിന്‍ മെനുബാറിലെ 'ലൈബ്രറി' എന്ന ശീര്‍ഷകത്തിലൂടെ ലക്ഷ്യമാക്കുന്നതിതാണ്. പ്രബോധനം വാരികയുടെ പഴയ ലക്കങ്ങള്‍, ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഇതിന് അവലംബിച്ചത്. അതോടൊപ്പം കൂടുതല്‍ പഠനത്തിന് റഫര്‍ ചെയ്യാവുന്ന ഏതാനും മലയാള ഗ്രന്ഥങ്ങളുടെ പേര് വിവരവും നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠനത്തില്‍ താല്‍പര്യമുണര്‍ത്തുക ലക്ഷ്യമാക്കി നല്‍കിയിരിക്കുന്ന ക്വിസ് പരിപാടി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ നേരത്തെ ഏതാനും പുസ്തകങ്ങള്‍ രചിച്ച അബ്ദുറഹ്മാന്‍ മങ്ങാടിന്റെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു. തന്റെ പുസ്തകത്തിലെ ചോദ്യോത്തരങ്ങള്‍ക്കു പുറമെ കമ്പ്യൂട്ടര്‍ പതിപ്പിലേക്കായി പ്രത്യേകം ചോദ്യോത്തരങ്ങളും തയ്യാറാക്കി നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു.

തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി സാഹിബ് ഉദ്ധരിച്ച ഹദീസുകള്‍ക്ക് അവലംബമാക്കിയത് ഏതെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണെന്ന് കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. പദത്തിലും വാചകഘടനയിലും പലപ്പോഴും ചെറിയ പാഠഭേദത്തേടെയാണ് വിവിധ ഹദീസ് ഗ്രസ്ഥങ്ങളില്‍ അവ കാണുന്നത്. അതിനാല്‍ തന്നെ ഈ ഹദീസുകള്‍ സനദ് സഹിതം കമ്പ്യൂട്ടര്‍ പതിപ്പില്‍ നല്‍കിയിരിക്കുന്നു. ഹദീസിന്റെ ആശയം മാത്രം പറയുന്ന സ്ഥാനങ്ങളില്‍ അതിന്റെ അറബി മൂലവും ഈ രീതിയില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.

തഫ്ഹീമിലെ ബൈബിള്‍ പരാമര്‍ശങ്ങളുടെയും ഉദ്ധരണികളുടെയും പൂര്‍ണ്ണ രൂപം നല്‍കാന്‍ കമ്പ്യൂട്ടര്‍ പതിപ്പില്‍ ശ്രദ്ധിച്ചിരിക്കുന്നു. ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കി ഓശാന പ്രസിദ്ധീകരിച്ച 'മലയാളം ബൈബിള്‍ ^ ശീര്‍ഷകങ്ങളോടെ' എന്ന ഗ്രന്ഥത്തിന്റെ പത്താമത് എഡിഷനാണ് ഇതിന് അവലംബിച്ചിരിക്കുന്നത്.

ഉള്ളടക്കത്തിന്റെ ശേഖരണവും ക്രമീകരണവും നടക്കുന്നതിന് സമാന്തരമായി കമ്പ്യൂട്ടര്‍ പതിപ്പിന്റെ സാങ്കേതിക വിഭാഗത്തിന്റെ പ്രവര്‍ത്തനവും പുരോഗമിക്കുകയായിരുന്നു. ശാന്തപുരം അല്‍ജാമിഅ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററിന് മുകളിലെ വിശാലമായ രണ്ട് റൂമുകളിലാണ് ഓഫീസ് സംവിധാവും കമ്പ്യൂട്ടര്‍ ലാബുകളും സജ്ജമാക്കിയത്. അല്‍ജാമിഅയുടെ ഉത്തരവാദപ്പെട്ടവര്‍ അങ്ങേയറ്റത്തെ സന്തോഷത്തോടെ ഈ സൌകര്യങ്ങളനുവദിക്കാന്‍ മുന്നോട്ടുവന്നത് നന്ദിയോടെ സ്മരിക്കുന്നു. ഒരുപറ്റം സാങ്കേതിക വിദഗ്ധരാല്‍ നയിക്കപ്പെടുന്ന 'ഒനിക്സ് സോഫ്റ്റ്വെയര്‍ ആന്റ് വെബ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനത്തിനാണ് ഇതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയത്. ജോലി എന്നതിലുപരിയായി വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രൊജക്ട് എന്ന നിലക്കുള്ള പ്രതിബദ്ധതയാണ് സോഫ്റ്റ്വെയര്‍ ഈ രീതിയില്‍ നിര്‍ദ്ദിശ്ഷ്ട സമയത്ത് തന്നെ പുറത്തിറക്കാന്‍ സഹായിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. ഒനിക്സ് ടീം അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.

എല്ലാറ്റിലുമുപരിയായി ഈ സംരംഭത്തിന് സാമ്പത്തിക സഹായം ഉറപ്പുനല്‍കി ധൈര്യം പകര്‍ന്ന സുഊദി അറേബ്യയിലെ കെ.ഐ.ജി. പ്രവര്‍ത്തകരോടുള്ള കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്. കെ.ഐ.ജി. പ്രസിഡണ്ട് കെ.എം. ബഷീര്‍, പദ്ധതിയുടെ ചുമതല ഏല്‍പിക്കപ്പെട്ട ജമാല്‍ മുഹ്യുദ്ദീന്‍ ആലുവായ് എന്നിവരുടെ അന്വേഷണങ്ങള്‍ മാത്രമല്ല നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളില്‍ സഹായകമായി.

ഡിജിറ്റൈസേഷന്‍ പ്രൊജക്ടിന്റെ ഡയറക്ടറും ജമാഅത്തെ ഇസ്ലാമി അസി. അമീറുമായ ശൈഖ് സാഹിബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏത് പ്രതിസന്ധിയും മാര്‍ഗതടസ്സവും വരുന്നേടത്ത് വെച്ച് കൈകാര്യം ചെയ്യാമെന്ന ധീരമായ നിലപാടുമാണ് ഇത്തരമൊരു പദ്ധതിയുടെ നിര്‍വഹണത്തില്‍ പങ്കെടുത്തവര്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് പറയാം. അങ്ങനെയൊരു നിലപാടും അതനുസരിച്ചുള്ള തീരുമാനങ്ങളും നേതൃതലത്തില്‍ നിന്ന് ഇല്ലായിരുന്നുവെങ്കില്‍ ഈ സോഫ്റ്റ്വെയര്‍ ഇത്രയും വേഗത്തില്‍ വെളിച്ചം കാണുമായിരുന്നില്ല. അപരിചിതമായ പുതിയൊരു മേഖലയിലേക്ക് മുന്നൊരുക്കങ്ങളില്ലാത്ത കുതിപ്പെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമല്ലോ.

പോരായ്മകള്‍ ധാരാളമുണ്ട്. നേരത്തെ പ്രഖ്യാപിച്ച പല സവിശേഷതകളും ഉള്‍പ്പെടുത്താനായിട്ടില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുന്നു. സാങ്കേതിക പ്രയാസങ്ങളും കാലവിളംബം നേരിട്ടേക്കാമെന്ന ആശങ്കയുമാണ് കാരണം. തുടക്കം മുതല്‍ തന്നെ അഭ്യുദയ കാംക്ഷികള്‍ ഒരുപാട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചുകൊണ്ടിരുന്നു. സാധ്യമായതൊക്കെ പരിഗണിക്കാനും സോഫ്റ്റ്വെയറിലുള്‍പ്പെടുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിച്ചേക്കാം. നിശ്ചിത സമയം പാലിച്ചുകൊണ്ട് സാധ്യമായ വിധത്തില്‍ അവ പരിശോധിക്കാനും തിരുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. തെറ്റുകള്‍ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുക. വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. ഇതിന് തുടര്‍പതിപ്പുകള്‍ ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണല്ലോ നാം.

പ്രപഞ്ച രക്ഷിതാവ് മാനവരാശിയെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അവതരിപ്പിച്ച സന്ദേശം കാലഘട്ടത്തിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നതിനുള്ള കൂട്ടായ ഈ എളിയ ശ്രമം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആമീന്‍

തഫ്ഹീമുല്‍ ഖുര്‍ആന്‍
ഡിജിറ്റൈസേഷന്‍ പ്രൊജക്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി
വി.കെ. അബ്ദു
കണ്‍വീനര്‍
vkabdu@gmail.com
21. 09. 2008

നിസ്വാര്‍ത്ഥരായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒരു വര്‍ഷത്തിലേറെ നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ ഇലക്ട്രോണിക് പതിപ്പ്. അല്ലാഹുവിന് സ്തുതി.

പറയത്തക്ക മുന്‍ പരിചയമോ മലയാളത്തില്‍ എടുത്തുകാണിക്കാവുന്ന മാതൃകകളോ ഇല്ലെന്നത് ഇങ്ങനെയൊരു സംരംഭത്തിനിറങ്ങുന്നതില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഈ മേഖലയില്‍ പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരെ ലഭിക്കുക എന്നതും ശ്രമകരമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലുള്ള അതി ബൃഹത്തായ ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രസ്ഥം കമ്പ്യൂട്ടര്‍വല്‍ക്കുമ്പോള്‍ സ്വാഭാവികമായും സാങ്കേതികമായ ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടതുമുണ്ട്. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ മൂന്ന് ഭാഷകളിലെ ലിപികള്‍ പലപ്പോഴും ഒരേവരിയില്‍ തന്നെ പ്രത്യക്ഷമാക്കുക പോലുള്ള അതിസങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ ഒരുവശത്ത്. ആയത്തുകളുടെ വിഭജനത്തിലും കുറിപ്പുകള്‍ നല്‍കുന്നതിലും മറ്റും തഫ്ഹിമുല്‍ ഖുര്‍ആനില്‍ സ്വീകരിച്ച രീതി അതേപടി പിന്തുടരണമെന്ന തീരുമാനം അനുധാവനം ചെയ്യുമ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ മറുവശത്ത്.

അതോടൊപ്പം കമ്പ്യൂട്ടര്‍ പതിപ്പ് അത്യന്തം ലളിതമായിരിക്കണമെന്നും ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടനയാണ് പ്രോഗ്രാമിംഗില്‍ അനുവര്‍ത്തിക്കേണ്ടതെന്നും തുടക്കത്തിലേ ധാരണയിലെത്തിയിരുന്നു. സോഫ്റ്റ്വെയറിനുണ്ടായിരിക്കേണ്ട സവിശേഷതകളും ലഭ്യമാകേണ്ട സേവനങ്ങളും ഏറെക്കുറെ നിര്‍ണ്ണയിച്ചു. കേവലം പേജ് മറിച്ചു കൊണ്ടുള്ള വിരസമായൊരു വായനാ രീതിയല്ല അവലംബിക്കേണ്ടതെന്നും തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യത്തിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സധ്യമാവുന്നത്ര പിന്തുടരണമെന്നും ധാരണയിലെത്തി.

പദ്ധതിയുടെ പ്രവര്‍ത്തന കാലം ഒരുവര്‍ഷമെന്ന് നിശ്ചയിച്ചത് പറയത്തക്ക മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ്. കണ്ടന്റ് മാനേജ്മെന്റ് ടീമിനും പ്രോഗ്രാമിംഗ് ടീമിനും ഇത് ആദ്യത്തെ അവസരവും അനുഭവവുമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായ കാലക്രമ നിര്‍ണയം ഈ പദ്ധതിയെസ്സംബന്ധിച്ചേടത്തോളം അസാധ്യമായിരുന്നു. ഓരോ ഘട്ടത്തിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കാലതാമസമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ യഥാസമയം കൈകൊള്ളുക എന്നതായിരുന്നു ഇത് മറികടക്കാനുണ്ടായിരുന്ന ഏക മാര്‍ഗം. കണ്ടന്റ് മാനേജ്മെന്റ് ടീം ഇത് കൃത്യമായി പാലിച്ചതിനാല്‍ അവരുടെ പ്രവര്‍ത്തനം ഉദ്ദേശിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയായി. ജോലികള്‍ വ്യത്യസ്ത തലങ്ങളിലായി വിഭജിച്ച് നല്‍കിയതും ആവശ്യത്തിനനുസരിച്ച് കുടുതല്‍ പേരുടെ സേവനം അപ്പപ്പോള്‍ പ്രയോജനപ്പെടുത്തിയതും ഇതിന് സഹായകമായി. കമ്പ്യൂട്ടര്‍ പതിപ്പില്‍ പ്രയോജനപ്പെടുത്താവുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ്ണ സോഫ്റ്റ് കോപ്പി ഐ.പി.എച്ചില്‍ ലഭ്യമല്ലാതിരുന്നത് തുടക്കത്തില്‍ നേരിയ ആശങ്ക ഉണര്‍ത്തി. അതിനാല്‍ ഈ ആവശ്യത്തിനായി ഒരു പ്രത്യേക ടീമിനെത്തന്നെ സജ്ജമാക്കേണ്ടി വന്നു.

ഖുര്‍ആനിക പദങ്ങള്‍ക്ക് സ്വകീയമായ ഒരു സവിശേഷ സാങ്കേതികഭാഷഷയുണ്ടെന്നും നിരവധി വാക്കുകളെ അവയുടെ മൌലികമായ ഭാഷാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായ പ്രത്യേക അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായും ഒട്ടേറെ പദങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത ആശയങ്ങളിലും ഉപയോഗിച്ചതായും കാണാമെന്ന മൌദൂദി സാഹിബിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ആ നിലക്ക് ഖുര്‍ആന്‍ സുക്തങ്ങളുടെ പദാനുപദ വിവര്‍ത്തനത്തിന് പകരം ആശയ വിവര്‍ത്തനശൈലിയാണ് തഫ്ഹീമില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം സാധ്യമായ വിധത്തില്‍ കമ്പ്യൂട്ടര്‍ പതിപ്പിനൊപ്പം നല്‍കുന്നത് മലയാള വായനക്കാര്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ വാക്കുകളുടെ പദാനുപദ തര്‍ജ്ജുമ തയ്യാറാക്കാന്‍ തീരുമാനിക്കുകയും ഒരു പണ്ഡിത സംഘത്തെ ആ ചുമതല ഏല്‍പിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് തഫ്ഹീമില്‍ നല്‍കിയ ആശയപ്രധാനമായ വിവര്‍ത്തനവുമായി അപൂര്‍വം സ്ഥലങ്ങളിലെങ്കിലും ഈ വാക്കര്‍ത്ഥങ്ങള്‍ക്ക് നേരിയ വ്യത്യാസം കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

ഖുര്‍ആന്‍ സൂക്തങ്ങളുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവലംബമാക്കിയത് http://www.quranpda.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. പരിഭാഷയുടെ പുതിയൊരു സോഫ്റ്റ്കോപ്പി തയ്യാറാക്കാനുള്ള കാലതാമസവും പ്രയാസവുമാണ് നെറ്റില്‍ ലഭ്യമായ ഈ പതിപ്പ് സ്വീകരിക്കാനുണ്ടായ പ്രേരണ. മൌദൂദി സാഹിബിന്റെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉര്‍ദു ഭാഷ്യം അവലംബമാക്കി ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇസ്ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലായ ഡോ. സഫര്‍ ഇസ്ഹാഖ് അന്‍സാരിയാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

തഫ്ഹീമില്‍ വിവരണം ലഭ്യമല്ലാത്ത സ്ഥലനാമങ്ങള്‍ക്കും വ്യക്തിനാമങ്ങള്‍ക്കും മറ്റും വിശദീകരനം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് വരുന്ന പദങ്ങള്‍ക്ക് കുറിപ്പുകള്‍ തയ്യാറാക്കാനായി വലിയൊരു ടീമിനെത്തന്നെ തയ്യാറാക്കി. ശാന്തപുരം അല്‍ജാമിഅയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ എഴുപതിലധികം പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അറിയപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളും ഇന്റര്‍നെറ്റിലെ സെര്‍ച്ച് സൌകര്യവും പ്രയോജനപ്പെടുത്തി നിശ്ചിത സമയത്തിലെ ശ്രമങ്ങള്‍ക്ക് ശേഷവും വിവരണം ലഭ്യമാകാത്ത കുറെ പദങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഈ പതിപ്പില്‍ അവ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് ഖേദപൂര്‍വം സ്മരിക്കുന്നു.

വിവരണക്കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങളും മാപ്പുകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇന്റര്‍നെറ്റിലെ മീഡിയാ സെര്‍ച്ച് സംവിധാനവും യൂട്യൂബിലെയും മറ്റും വീഡിയോ ക്ലിപ്പുകളും പലപ്പോഴും ഇതിന് അവലംബമാക്കേണ്ടി വന്നു. നെറ്റിലൂടെ ലഭിക്കുന്ന ഇത്തരം കണ്ടന്റുകളില്‍ ഭൂരിഭാഗവും സേവന സന്നദ്ധരായ അജ്ഞാത വ്യക്തികള്‍ പൊതുവായ ഉപയോഗത്തിനെന്ന ലക്ഷ്യത്തോടെ നെറ്റില്‍ സമര്‍പ്പിച്ചവയാണ്. അതിനാല്‍ തന്നെ അവയുടെ പകര്‍പ്പവകാശം സംബന്ധിച്ച് കൃത്യമായ വിവരങ്ങളും നല്‍കുന്നില്ല. ഇത്തരം കണ്ടന്റുകളുടെ ആധികാരിതക പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അബദ്ധങ്ങള്‍ വരാനുള്ള സാധ്യത നിഷേധിക്കുന്നില്ല. സദുദ്ദേശത്തോടെയുള്ള ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ അജ്ഞാതരായ ആ സന്നദ്ധ സേവകരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുകയാണ്.

വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്ര സൂചനകളിലേക്ക് വെളിച്ചം പകരുന്ന ഏതാനും വീഡിയോ ക്ലിപ്പുകളും കമ്പ്യൂട്ടര്‍ പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലെ 'ദഅ്വാ ഓഡിയോ വിഷ്വല്‍സ്' സ്ഥാപനം തയ്യാറാക്കിയ പ്രസിദ്ധ ഖുര്‍ആന്‍ ശാസ്ത്രകാരനായ ഹാറൂന്‍ യഹ്യയുടെ വീഡിയോകളുടെ മലയാള വിവര്‍ത്തനമാണ് ഇതിന് അവലംബിച്ചിരിക്കുന്നത്. ഈ ക്ലിപ്പുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ 'ദഅ്വാ ഓഡിയോ വിഷ്വല്‍സി'ന്റെ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് അതിന്റെ അമരക്കാരനായ പി.എച്ച്. ഷാജഹാനും നന്ദി രേഖപ്പെടുത്തുന്നു.

തഫ്ഹീമിലെ വിഷയങ്ങള്‍ ശ്രേണി രൂപത്തിലും പട്ടിക രൂപത്തിലും ക്രമപ്പെടുത്തിയത് കമ്പ്യൂട്ടര്‍ പതിപ്പിന്റെ സവിശേഷതകളിലൊന്നായി കണക്കാക്കുന്നു. ജഅഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വത്തില്‍ പത്തിലധികം പേരുള്ള ഒരു സംഘത്തിന്റെ മാസങ്ങളോളമുള്ള ശ്രമം തന്നെ ഇതിന് വേണ്ടിവന്നു. ഖുര്‍ആന്‍ പദങ്ങളില്‍ വ്യത്യസ്ത രീതിയിലെ സെര്‍ച്ച് സൌകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
========
പദങ്ങളിലെ ഈ സെര്‍ച്ച് സംവിധാനത്തിന് ഖുര്‍ആന്‍ ആയത്തുകളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരേ ആയത്തില്‍ ഒരു പദം ഒന്നിലധികം പ്രാശ്യം വന്നിട്ടുണ്ടെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പദത്തിന്റെ എണ്ണത്തിന് പകരം ആയത്തുകളുടെ എണ്ണം മാത്രമേ കാണിക്കുകയുള്ളൂ. ഉദാഹരണമായി 'യൌം', 'മൂസ' തുടങ്ങിയ പദങ്ങള്‍ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിച്ചു എന്നതിന് പകരം ആ പദങ്ങള്‍ ഏതെല്ലാം ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
========
ഖുര്‍ആന്‍ പാരയണ നിയമം (തജ്വീദ്) പഠിക്കാനുള്ള വിപുലമായ സംവിധാനം ഉള്‍പ്പെടുത്തിയത് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. അറബി ഭാഷയിലെ വിവിധ ഖുര്‍ആന്‍ സോഫ്റ്റ്വെയറുകള്‍ മാതൃകയാക്കിയതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമിയുടെ തജ്വീദ് പാഠപുസ്തകവും ഇതിന് അവലംബമാക്കി.

ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണത്തിനും തജ്വീദ് പഠനത്തിലെ മാതൃകകള്‍ ഓതികേള്‍പ്പിക്കുന്നതിനും അവലംബിച്ചിരിക്കുന്നത് മദീനയിലെ മസ്ജിദ് നബവിയിലെ ഇമാമായ അലി അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫിയുടെ പാരായണമാണ്. മുസ്ഹഫ് രൂപത്തില്‍ ലഭിക്കുന്ന പേജുകളില്‍ ശൈഖ് അഹ്മദ് ബിന്‍ അലി അല്‍ അജമിയുടെയും ശൈഖ് സഅദ് അല്‍ഗാമിദിയുടെയും പാരായണം കേള്‍ക്കാന്‍ സൌകര്യമുണ്ട്.

ഖുര്‍ആന്‍ പഠനത്തിന് സഹായകമാകുന്ന ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. മെയിന്‍ മെനുബാറിലെ 'ലൈബ്രറി' എന്ന ശീര്‍ഷകത്തിലൂടെ ലക്ഷ്യമാക്കുന്നതിതാണ്. പ്രബോധനം വാരികയുടെ പഴയ ലക്കങ്ങള്‍, ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഇതിന് അവലംബിച്ചത്. അതോടൊപ്പം കൂടുതല്‍ പഠനത്തിന് റഫര്‍ ചെയ്യാവുന്ന ഏതാനും മലയാള ഗ്രന്ഥങ്ങളുടെ പേര് വിവരവും നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠനത്തില്‍ താല്‍പര്യമുണര്‍ത്തുക ലക്ഷ്യമാക്കി നല്‍കിയിരിക്കുന്ന ക്വിസ് പരിപാടി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ നേരത്തെ ഏതാനും പുസ്തകങ്ങള്‍ രചിച്ച അബ്ദുറഹ്മാന്‍ മങ്ങാടിന്റെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു. തന്റെ പുസ്തകത്തിലെ ചോദ്യോത്തരങ്ങള്‍ക്കു പുറമെ കമ്പ്യൂട്ടര്‍ പതിപ്പിലേക്കായി പ്രത്യേകം ചോദ്യോത്തരങ്ങളും തയ്യാറാക്കി നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു.

തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി സാഹിബ് ഉദ്ധരിച്ച ഹദീസുകള്‍ക്ക് അവലംബമാക്കിയത് ഏതെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണെന്ന് കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. പദത്തിലും വാചകഘടനയിലും പലപ്പോഴും ചെറിയ പാഠഭേദത്തേടെയാണ് വിവിധ ഹദീസ് ഗ്രസ്ഥങ്ങളില്‍ അവ കാണുന്നത്. അതിനാല്‍ തന്നെ ഈ ഹദീസുകള്‍ സനദ് സഹിതം കമ്പ്യൂട്ടര്‍ പതിപ്പില്‍ നല്‍കിയിരിക്കുന്നു. ഹദീസിന്റെ ആശയം മാത്രം പറയുന്ന സ്ഥാനങ്ങളില്‍ അതിന്റെ അറബി മൂലവും ഈ രീതിയില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.

തഫ്ഹീമിലെ ബൈബിള്‍ പരാമര്‍ശങ്ങളുടെയും ഉദ്ധരണികളുടെയും പൂര്‍ണ്ണ രൂപം നല്‍കാന്‍ കമ്പ്യൂട്ടര്‍ പതിപ്പില്‍ ശ്രദ്ധിച്ചിരിക്കുന്നു. ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കി ഓശാന പ്രസിദ്ധീകരിച്ച 'മലയാളം ബൈബിള്‍ ^ ശീര്‍ഷകങ്ങളോടെ' എന്ന ഗ്രന്ഥത്തിന്റെ പത്താമത് എഡിഷനാണ് ഇതിന് അവലംബിച്ചിരിക്കുന്നത്.

ഉള്ളടക്കത്തിന്റെ ശേഖരണവും ക്രമീകരണവും നടക്കുന്നതിന് സമാന്തരമായി കമ്പ്യൂട്ടര്‍ പതിപ്പിന്റെ സാങ്കേതിക വിഭാഗത്തിന്റെ പ്രവര്‍ത്തനവും പുരോഗമിക്കുകയായിരുന്നു. ശാന്തപുരം അല്‍ജാമിഅ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററിന് മുകളിലെ വിശാലമായ രണ്ട് റൂമുകളിലാണ് ഓഫീസ് സംവിധാവും കമ്പ്യൂട്ടര്‍ ലാബുകളും സജ്ജമാക്കിയത്. അല്‍ജാമിഅയുടെ ഉത്തരവാദപ്പെട്ടവര്‍ അങ്ങേയറ്റത്തെ സന്തോഷത്തോടെ ഈ സൌകര്യങ്ങളനുവദിക്കാന്‍ മുന്നോട്ടുവന്നത് നന്ദിയോടെ സ്മരിക്കുന്നു. ഒരുപറ്റം സാങ്കേതിക വിദഗ്ധരാല്‍ നയിക്കപ്പെടുന്ന 'ഒനിക്സ് സോഫ്റ്റ്വെയര്‍ ആന്റ് വെബ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനത്തിനാണ് ഇതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയത്. ജോലി എന്നതിലുപരിയായി വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രൊജക്ട് എന്ന നിലക്കുള്ള പ്രതിബദ്ധതയാണ് സോഫ്റ്റ്വെയര്‍ ഈ രീതിയില്‍ നിര്‍ദ്ദിശ്ഷ്ട സമയത്ത് തന്നെ പുറത്തിറക്കാന്‍ സഹായിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. ഒനിക്സ് ടീം അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.

എല്ലാറ്റിലുമുപരിയായി ഈ സംരംഭത്തിന് സാമ്പത്തിക സഹായം ഉറപ്പുനല്‍കി ധൈര്യം പകര്‍ന്ന സുഊദി അറേബ്യയിലെ കെ.ഐ.ജി. പ്രവര്‍ത്തകരോടുള്ള കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്. കെ.ഐ.ജി. പ്രസിഡണ്ട് കെ.എം. ബഷീര്‍, പദ്ധതിയുടെ ചുമതല ഏല്‍പിക്കപ്പെട്ട ജമാല്‍ മുഹ്യുദ്ദീന്‍ ആലുവായ് എന്നിവരുടെ അന്വേഷണങ്ങള്‍ മാത്രമല്ല നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളില്‍ സഹായകമായി.

ഡിജിറ്റൈസേഷന്‍ പ്രൊജക്ടിന്റെ ഡയറക്ടറും ജമാഅത്തെ ഇസ്ലാമി അസി. അമീറുമായ ശൈഖ് സാഹിബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏത് പ്രതിസന്ധിയും മാര്‍ഗതടസ്സവും വരുന്നേടത്ത് വെച്ച് കൈകാര്യം ചെയ്യാമെന്ന ധീരമായ നിലപാടുമാണ് ഇത്തരമൊരു പദ്ധതിയുടെ നിര്‍വഹണത്തില്‍ പങ്കെടുത്തവര്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് പറയാം. അങ്ങനെയൊരു നിലപാടും അതനുസരിച്ചുള്ള തീരുമാനങ്ങളും നേതൃതലത്തില്‍ നിന്ന് ഇല്ലായിരുന്നുവെങ്കില്‍ ഈ സോഫ്റ്റ്വെയര്‍ ഇത്രയും വേഗത്തില്‍ വെളിച്ചം കാണുമായിരുന്നില്ല. അപരിചിതമായ പുതിയൊരു മേഖലയിലേക്ക് മുന്നൊരുക്കങ്ങളില്ലാത്ത കുതിപ്പെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമല്ലോ.

പോരായ്മകള്‍ ധാരാളമുണ്ട്. നേരത്തെ പ്രഖ്യാപിച്ച പല സവിശേഷതകളും ഉള്‍പ്പെടുത്താനായിട്ടില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുന്നു. സാങ്കേതിക പ്രയാസങ്ങളും കാലവിളംബം നേരിട്ടേക്കാമെന്ന ആശങ്കയുമാണ് കാരണം. തുടക്കം മുതല്‍ തന്നെ അഭ്യുദയ കാംക്ഷികള്‍ ഒരുപാട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചുകൊണ്ടിരുന്നു. സാധ്യമായതൊക്കെ പരിഗണിക്കാനും സോഫ്റ്റ്വെയറിലുള്‍പ്പെടുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിച്ചേക്കാം. നിശ്ചിത സമയം പാലിച്ചുകൊണ്ട് സാധ്യമായ വിധത്തില്‍ അവ പരിശോധിക്കാനും തിരുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. തെറ്റുകള്‍ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുക. വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. ഇതിന് തുടര്‍പതിപ്പുകള്‍ ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണല്ലോ നാം.

പ്രപഞ്ച രക്ഷിതാവ് മാനവരാശിയെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അവതരിപ്പിച്ച സന്ദേശം കാലഘട്ടത്തിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നതിനുള്ള കൂട്ടായ ഈ എളിയ ശ്രമം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആമീന്‍

തഫ്ഹീമുല്‍ ഖുര്‍ആന്‍
ഡിജിറ്റൈസേഷന്‍ പ്രൊജക്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി
വി.കെ. അബ്ദു
കണ്‍വീനര്‍
vkabdu@gmail.com
21. 09. 2008

2009, ജൂലൈ 16, വ്യാഴാഴ്‌ച

ഇന്റര്‍നെറ്റിലെ ദഅ്വാ സാധ്യതകള്‍


(Published in Prabodhanam Weekly
Issue 24 May, 2008)

ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി മൂലം കഴിഞ്ഞ ഏതാനും ദശകങ്ങളായി ആശയവിനിമയ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മനുഷ്യന്‍ കൈവരിച്ചിരിക്കുന്നത്. ഇത് നമ്മുടെ ജീവിത ശൈലിയെത്തന്നെ അടിമുടി മാറ്റിയിട്ടുണ്ട്. ആശയവിനിമയത്തിന് ദൂരവും സമയവും ഭാഷയും രാഷ്ട്രങ്ങളുടെ അതിരുകളും തടസ്സമല്ലാതായിരിക്കുന്നു. അതോടൊപ്പം വിജ്ഞാനത്തിന്റെയും അറിവിന്‍െയും മഹാസാഗരം തന്നെ നമ്മുടെ മുമ്പില്‍ തുറക്കപ്പെട്ടിരിക്കയാണ്.

സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുസ്ലിംകള്‍ ഇപ്പോഴും വളരെ പിന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിലെ ഇസ്ലാമിന്റെ സാന്നിധ്യം ഒട്ടും ആശാവഹമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക സൈറ്റുകളെ അപേക്ഷിച്ച് ക്രിസ്തീയ ആശയ പ്രചരണത്തിന് വേണ്ടി സ്ഥാപിതമാകുന്ന വെബ്സൈറ്റുകളുടെ വര്‍ദ്ധനവ് 1200 ശതമാനം എന്ന ആനുപാതത്തിലാണെന്നാണ് കണക്ക്. നെറ്റില്‍ ഈ ഇനത്തിലെ മൊത്തം വെബ്സൈറ്റുകളുടെ 62 ശതമാനവും ക്രിസ്ത്യന്‍ മിഷണറികള്‍ സ്ഥാപിച്ചവയാണ്. സിയണിസം തൊട്ടടുത്ത സ്ഥാനത്ത് നിലകൊള്ളുന്നു. ഇസ്ലാം ഉള്‍പ്പെടെയുള്ള ഇതര മതങ്ങളുടെ സ്ഥാനം ഇവക്ക് പിന്നിലാണ്.

ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി 1993-ലാണ് ഇന്റര്‍നെറ്റില്‍ ആദ്യത്തെ വെബ്സൈറ്റ് ഇംഗ്ളിഷ് ഭാഷയില്‍ പ്രത്യക്ഷമാകുന്നത്. തുടര്‍ന്ന് സൈബര്‍ലോകത്തിലെ ദഅ്വാ സാധ്യതകള്‍, സാധ്യമായ രൂപത്തില്‍ പ്രയോജനപ്പെടുത്താനായി ബ്രിട്ടണിലെയും അമേരിക്കയിലെയും മുസ്ലിം വിഭാഗങ്ങള്‍ മുന്നോട്ടുവന്നു. തടുക്കത്തില്‍ ഇംഗ്ളീഷ് ഭാഷയില്‍ മാത്രം സ്ഥാപിതമായ ഇത്തരം വെബ്സൈറ്റുകള്‍ ക്രമേണ ഇതര ഭാഷകളിലേക്കും വ്യാപിച്ചു തുടങ്ങി. പൂര്‍ണ്ണമായും ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കുന്ന 650 വെബ്സൈറ്റുകളാണ് ഇപ്പോള്‍ നെറ്റില്‍ സജീവമായി പ്രവര്‍ത്തി ച്ചുവരുന്നതെന്നാണ് നീരീക്ഷകരുടെ കണ്ടെത്തല്‍. മുസ്ലിം ലോകത്തെ വിവിധ സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപിച്ച ഏതാനും സൈറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ സൈബര്‍ ലോകത്തോ പൊതുസമൂഹത്തിലോ അത്രയൊന്നും സ്വാധീനം ചെലുത്താന്‍ ഭൂരിഭാഗം സൈറ്റുകള്‍ക്കും സാധ്യമായിട്ടില്ല. ഇവയുടെ ഉള്ളടക്കമാകട്ടെ ഏറെക്കുറെ ശുഷ്ക്കവുമാണെന്ന് പറയാം. മികച്ച സാങ്കേതികതയും ആസൂത്രണവും പരിചയ സമ്പന്നരായ പ്രവര്‍ത്തകരുടെ പിന്നണി പ്രവര്‍ത്തനങ്ങളുമുണ്ടാല്‍ ഈ സൈറ്റുകള്‍ അത്യന്തം ആകര്‍ഷകവും സജീവവുമാക്കാവുന്നതാണ്. സൈറ്റുകള്‍ക്ക് വന്‍തോതില്‍ സന്ദര്‍ശകരെയും ലഭിക്കും.

ആശയ പ്രചാരണത്തിനുള്ള ശക്തമായ മാധ്യമമായി വളര്‍ന്നിരിക്കയാണ് ഇന്റര്‍നെറ്റ്. അതിന്റെ സാന്നിധ്യത്തില്‍ ലോകംതന്നെ ഒരു കൊച്ചു ഗ്രാമമായി ചുരുങ്ങുന്നുവെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. പരിധിയും പരിമിതികളും ഇല്ലാതെ ആര്‍ക്കും ആരുമായും എപ്പോഴും സംവദിക്കാനും ആശയം കൈമാറാനും സാധ്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇസ്ലാം ലോകത്തെങ്ങുമുള്ള മനുഷ്യരെയാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ സന്ദേശവും ദൌത്യവും ആഗോളതലത്തില്‍ തന്നെ പരിചയപ്പെടുത്തേണ്ടതുമാണ്. ഇസ്ലാം സാര്‍വകാലികവും സര്‍വജനീനവുമാണെന്ന ആശയത്തിന് ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറെ പ്രസക്തിയുണ്ട്. അതിനനുസരിച്ച് അതിന്റെ ദൌത്യവാഹകരായ മുസ്ലിംകളുടെ ഉത്തരവാദിത്തവും വര്‍ദ്ധിക്കുന്നു. അതായത് ദൌത്യനിര്‍ഹവണത്തിനും സന്ദേശ പ്രചാരണത്തിനും കാലഘട്ടത്തിന്റെ മാധ്യമം പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയായി മാറിയിരിക്കയാണ്. ഈ യാഥാത്ഥ്യം തിരിച്ചറിയാന്‍ വൈകിയതാണ് ഇന്റര്‍നെറ്റിലും അതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ മീഡിയയിലും ഇസ്ലാമിന്റെ സാന്നിധ്യം ഇത്രമാത്രം ശുഷ്ക്കമായതെന്ന് വിലയിരുത്തുന്നതില്‍ അപാകതയില്ല.

അതിവിശാലമാണ് സൈബര്‍ ലോകം. അതിന്റെ ചക്രവാളത്തിന് പരിധികളില്ല. അതിന്റെ സാധ്യതകള്‍ അപരിമേയമാണ്. ലോകത്തെങ്ങുമുള്ള ദുശ്ശക്തികളും തി•യുടെ വക്താക്കളും പൊള്ളയും കപടവുമായ ആശയങ്ങളും ഇന്ററനെറ്റില്‍ ശക്തമായി സാന്നിധ്യമുറപ്പിച്ചിരിക്കയാണ്. എല്ലാ തി•കളുടെയും വിളനിലമായി അത് മാറിയിരിക്കയാണ്. തലമുറകളെ ഒന്നടങ്കം നാശത്തിലേക്ക് തള്ളിവിടാന്‍ പോലും അത് ശക്തിയാര്‍ജ്ജിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാമിന്റെ ബദ്ധവൈരികള്‍ സൈബര്‍ ലോകത്തിന്റെ സാധ്യതകള്‍ മുഴുക്കെ പ്രയോജനപ്പെടുത്തി ഇസ്ലാമിനെതിരെയുള്ള കുപ്രചരണത്തിനും ആക്രമണത്തിനും ആക്കം കൂട്ടുകയാണ്. ഈ അവസ്ഥയില്‍ ന•യുടെയും സത്യത്തിന്റെയും പ്രചാരണത്തിനുള്ള നമ്മുടെ ബാധ്യത വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്താവുന്ന പ്രബോധന മേഖലകള്‍ ധാരാളമുണ്ട്. ഈ മാധ്യമം പ്രയോജനപ്പെടുത്തി അതിവിപുലമായ തലത്തില്‍ ഇസ്ലാമിന്റെ സന്ദേശപ്രചരണം, ഇസ്ലാമിനെതിരെ നെറ്റിലൂടെ നടത്തുന്ന ദുരാരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും മറുപടി നല്‍കല്‍, ഇസ്ലാമിന്റെ വക്താക്കളെന്നവകാശപ്പെട്ട് വിവധ വെബ്സൈറ്റുകള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചുവരുന്ന അബദ്ധവ വിശ്വാസങ്ങളോടുള്ള പോരാട്ടം, ചാറ്റ്റൂമുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ളോഗുകളിലും മറ്റും വികലമാക്കപ്പെടുന്ന ഇസ്ലാമിന്റെ യഥാര്‍ഥ രൂപവും ഭാവവും നെറ്റ് പൌരന്‍മാരുടെ മുമ്പിലവതരിപ്പിക്കുക, ഇസ്ലാമിനെസ്സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും ഗ്രന്ഥങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പരിചപ്പെടുത്തുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഈ ദൌത്യനിര്‍വഹണത്തിന്റെ ഭാഗമായി ആര്‍ക്കും ഏറ്റെടുത്ത് നടത്താവുന്നതാണ്. ഈ ആവശ്യങ്ങള്‍ക്കായി പണ്ഡിതന്‍മാരുടെയും പ്രബോധന രംഗത്തെ പരിചയ സമ്പന്നരുടെയും സേവനങ്ങള്‍ ഏത് സമയത്തും നെറ്റിലൂടെത്തന്നെ പ്രയോജനപ്പെടുത്താനുള്ള സംവിധാനം സജ്ജമാക്കാന്‍ നിഷ്പ്രയാസം സാധിക്കും.

'യൂട്യൂബ്' പോലുള്ള വെബ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഏത് ഭാഷയിലെയും ഇസ്ലാമിക പ്രഭാഷണങ്ങളും ജുമുഅ ഖുതുബകളും മറ്റും നെറ്റില്‍ ലഭ്യമാക്കാന്‍ നമുക്ക് സാധ്യമായിരിക്കുന്നു. ഇവയുടെ ഓഡിയോ, വീഡിയോ ക്ളിപ്പുകള്‍ ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രബോധനത്തിന് വ്യാപകമായി പ്രയോജനപ്പെടുത്താവുന്നതാണ്. 'ഓര്‍ക്കൂട്ട്', 'ഫെയ്സ് ബുക്ക്' പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ പരിധിയോ പരിമിതികളോ ഇല്ലാത്ത വ്യക്തി ബന്ധങ്ങള്‍ക്കും സൌഹൃദ കൂട്ടായ്മകള്‍ക്കും അവസരമൊരുക്കുന്നു. ഈ ബന്ധങ്ങള്‍ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സാധ്യതകളാണൊരുക്കുന്നത്. ഇന്റര്‍നെറ്റിലെ ബ്ളോഗുകള്‍ ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ആശയപ്രചരണ മാധ്യമമാണ്. നെറ്റില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ പ്രസിദ്ധീകരണമെന്നതാണ് ബ്ളോഗ് സഫലമാക്കുന്നത്. യുക്തവും വ്യവസ്ഥാപിതവുമായ രൂപത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ബ്ളോഗുകളിലൂടെ പ്രബോധന ദൌത്യനിര്‍വഹണത്തിനുള്ള സാധ്യതകള്‍ അതിവിപുലമാണ്.

ആശയ വിനിമയത്തിന് പുറമെ വിവര ശേഖരണത്തിനും വാര്‍ത്തകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇസ്ലാമിക വിഷയങ്ങളുടെയും ഗ്രസ്ഥങ്ങളുടെയും വിപുലമായ ശേഖരം തന്നെ നെറ്റില്‍ ലഭ്യമാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള ഈ ഗ്രന്ഥങ്ങള്‍ ആര്‍ക്കും എവിടെ നിന്നും വളരെപ്പെട്ടെന്ന് സൌജന്യമായിത്തന്നെ ഡൌണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നെറ്റിലെ ഇസ്ലാമിക സമൂഹം സജ്ജമാക്കിയിരിക്കുന്നു. അറബി ഉള്‍പ്പെടെ ഏത് ഭാഷയിലും നെറ്റിലെ വിവരശേഖരത്തില്‍ സെര്‍ച്ച് ചെയ്ത ആവശ്യമായവ ലഭ്യമാക്കാനും സാധിക്കും. മുന്‍കാലങ്ങളിലെ പ്രബോധനപ്രവര്‍ത്തകര്‍ക്ക് ലഭ്യമായിട്ടില്ലാത്ത വലിയൊരു സൌകര്യമാണിത്. പറയത്തക്ക ചിലവുകളൊന്നുമില്ലാതെത്തന്നെ ലോകത്തിന്റെ ഏതുകോണിലും ഏത് വീട്ടിന്റെയും ഉള്ളറകളില്‍ പോലും നെറ്റ് മുഖേന കയറിച്ചെന്ന് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ന് നമുക്ക് സാധ്യമായിരിക്കുന്നു. ഇതിന് വലിയ പരിശീലനമോ പാണ്ഡിത്യമോ ആവശ്യമില്ല. സംശയ നിവാരണം ആവശ്യമായി വരുമ്പോള്‍ പണ്ഡിതന്‍മാരുടെ വെബ്സൈറ്റുകളുടെ സഹായവും തേടാവുന്നതാണ്.

വെബ്സൈറ്റ് രീതിയിലോ നെറ്റിലെ ഇതര രൂപങ്ങളിലോ നാം പ്രവര്‍ത്തന സജ്ജമാക്കുന്ന ദഅ്വാ സംവിധാനം ദിവസം മുഴുക്കെ അതിന്റെ സേവനം നിര്‍വഹിച്ചുകൊണ്ടേയിരിക്കുമെന്നതും ഈ മാധ്യമത്തിന്റെ സവിശേഷതയാണ്. വിശ്രമത്തിന്റെ ആവശ്യമില്ല. പ്രബോധിതന്‍ ക്ളാസ് റൂമിലോ വീട്ടിലോ യാത്രയിലോ എന്നതും ഇവിടെ പ്രശ്നമല്ല. ഏത് അവസ്ഥയിലായാലും അത് ദൌത്യനിര്‍വഹണം തുടരുകയായിരിക്കും. ഇതിന്റെ ഫലം ആഗോളതലത്തിലാണ് പ്രത്യക്ഷമാവുക. ഇസ്ലാം ഇതര വ്യവസ്ഥിതികളെയെല്ലാം അതിജയിക്കുക തന്നെ ചെയ്യുമെന്നാണല്ലോ അല്ലാഹുവിന്റെ വാഗ്ദത്തം. അതിനാല്‍തന്നെ അവന്‍ ഉദ്ദേശിക്കുന്ന സ്ഥാനങ്ങളില്‍ മുഴുക്കെ അവന്റെ സന്ദേശം എത്തുക തന്നെ ചെയ്യും. കാലഘട്ടത്തിന്റെ മാധ്യമം ഉപയോഗിച്ച് നാം ദൌത്യ നിര്‍വഹണത്തിന് സന്നദ്ധരാണോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.
======

ഐ.ടി. വിദ്യാഭ്യാസം എന്തിന്?





(തിരൂര്‍ക്കാട്, അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സെക്കണ്ടറി സ്്കൂള്‍ ക്രിസ്റ്റള്‍ ആനിവേഴ്സരിയോടനുബന്ധിച്ച് 2005-ല്‍ പ്രസിദ്ധീകരിച്ച സുവനീറില്‍ എഴുതിയ ലേഖനം)

ടെക്നോളജിയും മനുഷ്യരെയും ചൈനയിലേക്ക് കയറ്റി അയക്കാന്‍ ഇതുവരെ ലോകത്ത് അധികമാരും ധൈര്യപ്പെട്ടിട്ടില്ല. എന്നാല്‍ ചൈനയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തും ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തും ഇന്ത്യന്‍ കമ്പനികള്‍ പുതിയ മുതല്‍മുടക്കുകള്‍ നടത്തുകയാണ്. അതും പൂര്‍ണ്ണമായി ഇന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ. അതിനാല്‍തന്നെ ഐ.ടി. വിദ്യാര്‍ഥികള്‍ക്ക് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല. ചൈനയില്‍ പോയിട്ടായാലും ഇനി നമുക്ക് തൊഴില്‍ ചെയ്യാം. അഞ്ച് കോടി ഇന്റര്‍നെറ്റ് കണക്ഷനും അത്ര തന്നെ മൊബൈല്‍ ഫോണ്‍ കണക്ഷനുമുള്ള രാജ്യമാണ് ഇന്ത്യ. വിവര സാങ്കേതിക രംഗത്ത് നമ്മുടെ മുതല്‍മുടക്ക് വളരെ വലുതാണ്. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിടക്കാരുടെ വിജയം മാതൃകയാക്കി റിലയന്‍സ്, ടാറ്റാ തുടങ്ങിയവരും വിവര സാങ്കേതിക രംഗത്ത് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. സോഫ്റ്റ്വെയറിന് പുറമെ ഹാര്‍ഡ്വെയര്‍ രംഗത്തും നാം പതുക്കെ കാലുറപ്പിക്കുകയാണ്.

അമേരിക്കയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് സേവനമനുഷ്ഠിക്കുന്ന കമ്പനികളിലേക്ക് അന്വേഷണമായോ പരാതിയായോ അവിടത്തുകാര്‍ പതിനഞ്ച് ടെലിഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ അതില്‍ പത്തെണ്ണത്തിനും മറുപടി നല്‍കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റുകളില്‍ നിന്നായിരിക്കും. അതാണ് നാം ഇന്ത്യക്കാരന്റെ യുക്തി. ശമ്പളക്കാര്യത്തില്‍ അല്‍പം നീക്കുപോക്ക് കാണിച്ചാലും ബുദ്ധിയുടെ കാര്യത്തില്‍ നാം ആരുടെയും പിന്നിലല്ല. ടെക്നോളജിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഇന്റനെറ്റ് വഴിയും മൊബൈല്‍ഫോണ്‍ വഴിയും ടെലിഫോണ്‍ ബില്ലും വൈദ്യുതി ബില്ലും മറ്റും അടക്കാന്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരന് പോലും ഇപ്പോള്‍ സൌകര്യമുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് നാം വളരെയേറെ മുന്നോട്ട് പോയിരിക്കുന്നു. കേരളത്തിലെ ചില നഗരങ്ങളില്‍ ജനസംഖ്യയോടടുത്തായി മൊബൈല്‍ കണക്ഷനുമുണ്ടെന്നത് അല്‍ഭുതത്തിന് വകനല്‍കുന്നു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് രംഗത്ത് മുപ്പത് ലക്ഷത്തിലേറെ വിദഗ്ദര്‍ ഇപ്പാള്‍ തന്നെ നമ്മുടെ നാട്ടില്‍ ജോലിചെയ്യുന്നു. കൂടുതല്‍ ഇന്നതി തേടി വിദേശത്തേക്ക് തൊഴില്‍ തേടപ്പോകുന്നവരുടെ എണ്ണവും വന്‍തോതിലാണ്. അമേരിക്കന്‍ സമൂഹത്തില്‍ പോലും അസൂയ വളര്‍ത്തുന്ന തോതിലാണ് നമ്മുടെ മുന്നേറ്റം നടക്കുന്നത്. അവിടുത്തെ വിദഗ്ദ പ്രോഗ്രാമര്‍മാരില്‍ നല്ലൊരു വിഭാഗം ഇന്ത്യക്കാരാണെന്നത് എല്ലാവര്‍ക്കുമറിയാം. ഇന്ത്യക്കാരുടെ ഈ കടന്നുകയറ്റത്തിനെതിരെ അവിടെ ഇപ്പോള്‍ മുറവിളി ഉയരുകയാണ്. തൊഴില്‍ രംഗത്ത് നാം അവരെ പിന്തള്ളുന്നുവെന്നും ഇത് അമേരിക്കന്‍ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്നുവെന്നുമാണ് പരാതി. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ 2019-ാടെ ലോകത്തുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരില്‍ പകുതി പേരും ഇന്ത്യക്കാരായിരിക്കുമെന്നാണ് വിദഗ്ദരുടെ അനുമാനം.

കമ്പ്യൂട്ടറിന്റെ ഇന്ത്യന്‍ ബദലായ സിമ്പ്യൂട്ടറിന് നാം വിദേശ വിപണി തേടുകയാണ്. വിവിധ ലോക ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അതിനെ പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. മധ്യപൌരസ്ത്യ രാജ്യങ്ങളിലെ വിപണിയാണതില്‍ മുഖ്യം. 150 ഡോളറിന് താഴെ ലോകവിപണിയില്‍ സിമ്പ്യൂട്ടര്‍ വിതരണം ചെയ്യാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ലിന് ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടെ സ്വതന്ത സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഇത്രയും വിലകുറച്ച് നല്‍കാന്‍ സാധിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ സാധാരണ ടെലിഫോണിലൂടെ ലഭ്യമാക്കുന്ന ഇ-മെയില്‍ സംവിധാനവും വിദൂരവിദ്യാഭ്യാസ പരിപാടികള്‍ വ്യാപകമാക്കാന്‍ സഹായകമായ വീഡിയോ ടെലിഫോണും സമീപഭാവിയില്‍ ഇവിടെ വ്യാപകമാകുമെന്നാണ് പ്രതീക്ഷ. അതോടെ സാങ്കേതിക രംഗത്ത് പുതിയൊരു കുതിപ്പ് കൂടി നാം നടത്തുകയായിരിക്കും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോയോടെക്നോളജിയും സമന്വയിക്കുന്ന ബയോഇന്‍ഫര്‍മാറ്റിക്സ് രംഗത്തും നാം ചുവടുറപ്പിച്ചു. ഔഷധങ്ങളുടെ നിര്‍മാണ രംഗത്ത് മാത്രമല്ല ജീവനെസ്സംബന്ധിച്ച അടിസ്ഥാന ധാരണയുണ്ടാക്കിയെടുക്കാന്‍ തന്നെ ഈ പഠനം വഴിയൊരുക്കും. ഈ മേഖലയിലെ ഗവേഷണങ്ങള്‍ മുഖേനയുണ്ടാകുന്ന വന്‍ വിവരശേഖരത്തെ ക്രോഡീകരിക്കാനും അപഗ്രഥിക്കാനും കമ്പ്യൂട്ടര്‍ സഹായം അനിവാര്യമാണ്. മനുഷ്യശരീരത്തിലെ അടിസ്ഥാന ജീനുകള്‍ തിരിച്ചറിഞ്ഞ് ശ്രേണീപരമായി അടയാളപ്പെടുത്തുന്ന ഹ്യൂമണ്‍ ജീനോ മാപ്പിംഗ് ഏതാനും വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ജൈവശാസ്ത്രരംഗത്തും ചികില്‍സാ രംഗത്തും വലിയ മാറ്റങ്ങളാണുണ്ടാവുക. അതിനാല്‍ തന്നെ ഈ മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലാദ്യമായി കേരള യൂണിവേഴ്സിറ്റിയില്‍ ബയോഇന്‍ഫര്‍മാറ്റിക്സ് വിഭാഗം പ്രവര്‍ത്തമാരംഭിച്ചിരിക്കയാണ്. ഇതിനെല്ലാം പുറമെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ നമ്മുടെ വിവരസംവേദനവിദ്യാ മേഖലക്ക് കരുത്ത് പകരുന്നു. ലോകത്താദ്യമായി വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 'എജ്യൂസാറ്റ്' എന്ന പേരില്‍ നാം സാങ്കേതിക ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ഇതാദ്യമായി പ്രയോജനപ്പെടുത്താനാരംഭിച്ചത് കേരളത്തിലെ സ്കൂളുകളിലാണ്.
നമ്മുടെ സ്കൂളുകള്‍ വിവരസാങ്കേതികവിദ്യക്ക് ഇപ്പോള്‍ നല്‍കുന്ന പ്രാമുഖ്യം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ രംഗത്ത് മാറ്റങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഇന്ന് പഠിച്ച തിയറിയും പരിശീലിച്ച സോഫ്റ്റ്വെയറും പ്രോഗ്രാമിംഗ് ലാംഗ്വേജും അടുത്ത ദിവസം കാലഹരണപ്പെട്ടേക്കാം. നാളെ പുതിയ കമ്പ്യൂട്ടിംഗ് ശൈലിയും സോഫ്റ്റ്വെയറും കമ്പ്യൂട്ടര്‍ ലാംഗ്വേജും പ്രത്യക്ഷപ്പെട്ടേക്കാം. ഈ മാറ്റങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമായ രീതിയിലായിരിക്കണം സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന് അടിത്തറയിടേണ്ടത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെ ഗൌരവമായി സമീപിക്കേണ്ട ആവശ്യകതയിലേക്ക് ഇത് ഊന്നല്‍ നല്‍കുന്നു.

ഐ.ടിയുടെ ആഗോളതലത്തിലെ ആവശ്യങ്ങള്‍ക്കാണ് പരിശീലനത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ആഗോളവല്‍ക്കരണം യാഥാര്‍ഥ്യമായി പടിവാതിലിലെത്തുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ അതിന്റെ ഇരകളായിത്തീരുമെന്ന വസ്തുത നാം മറക്കരുത്. ലോകത്തെ വന്‍കിടക്കാരായ ഐ.ടി. സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ സാന്നിധ്യമുണ്ട്. സ്മാര്‍ട്ട് സിറ്റി പോലുള്ള വന്‍കിട പദ്ധതികളും നമ്മുടെ നാട്ടിലെത്തുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഈ മേഖലയിലെ തൊഴില്‍ രംഗത്ത് വന്‍കുതിപ്പുണ്ടാകുമെന്നാണ് ഇന്ത്യന്‍ ഐ.ടി. സേവന സ്ഥാപനങ്ങളുടെ പൊതുവേദിയായ 'നാസ്കോമി'ന്റെ നിരീക്ഷണം.

ഐ.ടി. രംഗത്തെ തൊഴില്‍ സാധ്യത പുതുതലമുറ മനസ്സിലാക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ മാറ്റങ്ങളുള്‍ക്കൊള്ളാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഇപ്പോഴും അപര്യാപ്തമാണ്. അതുകൊണ്ട് തന്നെയാണ് ബാംഗ്ളൂര്‍, മുംബൈ, ഹൈദറാബാദ്, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ ഐ.ടി. തൊഴില്‍ സാധ്യതകള്‍ മലയാളി യുവാക്കള്‍ക്ക് എത്തിപ്പിടിക്കാന്‍ പ്രയാസമാകുന്നത്. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വേതനം ലഭിക്കുന്ന മേഖലയായി ഈ രംഗം വളര്‍ന്നിരിക്കുന്നു. ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) രംഗത്തെ സാധാരണ ജോലിക്ക് പോലും മഹാനഗരങ്ങളില്‍ മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. ഐ.ടിയില്‍ ഉപരിപഠനത്തിനുള്ള അവസരങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

ആഗോളവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ കമ്പ്യൂട്ടര്‍ പഠന മേഖല എത്രത്തോളം സജ്ജമായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ യുവതലമുറയുടെ ഈ രംഗത്തെ തൊഴില്‍ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്. പ്രകൃതി വിഭവങ്ങളും വ്യാവസായികോല്‍പന്നങ്ങളുമൊക്കെ ഇപ്പോള്‍ ആഗോള നിലവാരവുമായി തട്ടിച്ചു നോക്കിയാണല്ലോ വിലയിരുത്തപ്പെടുന്നത്. അതുപോലെ തൊഴില്‍ യോഗ്യതയുടെ നിലവാരവും ആഗോളതലത്തിലേക്കുയരേണ്ടതുണ്ട്. ഇതുവരെ ഐ.ടി. മേഖലയില്‍ നടന്നിരുന്നത് നമ്മുടെ കഴിവനനുസൃതമായ ഒഴിവുകള്‍ കണ്ടെത്തിയുള്ള തൊഴില്‍ പ്രവേശനമായിരുന്നു. ഇനി വേണ്ടത് ഏറ്റവും സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ മേഖലകളില്‍ കടന്നെത്താന്‍ പറ്റുമെന്ന് ഉറപ്പാക്കുന്ന രീതിയില്‍ ഐ.ടി. കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. കേരളത്തിന്റെ ഏറ്റവും മികച്ച വിഭവം മനുഷ്യവിഭവ ശേഷിയാണെന്ന് നാം നേരത്തെത്തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ വിഭവത്തെ ഒരമൂല്യ നിക്ഷേപമായി മാറ്റിയെടുക്കുകയാണ് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടത്.

2009, ജൂലൈ 13, തിങ്കളാഴ്‌ച

വായന ഇന്റര്‍നെറ്റിലൂടെ



മനുഷ്യന്‍ ഇന്നോളം ആര്‍ജ്ജിച്ച വിവരങ്ങളുടെ വന്‍ കലവറയായി മാറിയിരിക്കയാണ് ഇന്റര്‍നെറ്റ്. കാലദേശ വ്യത്യാസമില്ലാതെ വിജ്ഞാനം വിന്യസിക്കുന്നതിനുതകുന്ന മഹാ ശൃംഖലയാണത്. പുസ്തക പ്രസാധനവും വിതരണവും വിവരസൂചികാ സംവിധാനവും ഇന്ന് ഇന്റര്‍നെറ്റിന്റെ മുഖ്യ സേവനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ലോകത്ത് പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളൊക്കെ എപ്പോഴും എവിടെയും ലഭ്യമാക്കാന്‍ സാധ്യമാകുന്ന ഒരു വിജ്ഞാന മഹാസാഗരത്തെ സങ്കല്‍പിച്ചു നോക്കൂ. ലോകത്തെ ഏത് ദിനപത്രവും ആര്‍ക്കും എവിടെയും വായിക്കാവുന്ന അവസ്ഥയും ആലോചിച്ചു നോക്കുക. സാങ്കേതികതയുടെ ഈ വളര്‍ച്ച നമ്മുടെ വായനാ സങ്കല്‍പവും ശീലവും അടിമുടി മാറ്റുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഡിജിറ്റല്‍ ലൈബ്രറികളും ഇലക്ട്രോണിക് പുസ്തകങ്ങളും ഇന്ന് പുതുമയല്ലാതായിരിക്കുന്നു. ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന പുസ്തകങ്ങളുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. താളിയോല ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് പ്രതികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം അപൂര്‍വ്വ ഗ്രന്ഥങ്ങളടക്കം മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ എട്ട് ലക്ഷത്തോളം പുസ്തകങ്ങള്‍ തങ്ങളുടെ വിവര ശേഖരത്തിന്റെ ഭാഗമാക്കാനുള്ള പദ്ധതിക്ക് ഇന്റര്‍നെറ്റ് ഭീമമന്‍മാരായ 'ഗൂഗിള്‍' (http://books.google.com) ഈയ്യിടെ രൂപരേഖ തയ്യാറാക്കിയതാണ് ഈ രംഗത്തെ പുതിയ വിവരം. പാശ്ചാത്യ സര്‍വ്വകലാശാലകളിലെ ലക്ഷക്കണക്കിന് ലൈബ്രറി പുസ്തകങ്ങളും ന്യൂയോര്‍ക്ക് പബ്ളിക് ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റും ഈ രീതിയില്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ദിവസവും മൂവായിരം പുസ്തകങ്ങള്‍ വീതമാണത്രെ 'ഗൂഗിള്‍' സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. അതനുസരിച്ച് പ്രതിവര്‍ഷം പത്ത് ലക്ഷം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഇവര്‍ക്കു സാധ്യമാകും. ഈ പുസ്തകങ്ങളൊക്കെ ആര്‍ക്കും എവിടെയും മിക്കവാറും സൌജന്യമായിത്തന്നെ നെറ്റിലൂടെ വായിക്കാമെന്നതാണ് നേട്ടം. ഗൂഗിളിന് പുറമെ മൈക്രോസോഫ്റ്റ്, യാഹൂ പോലുള്ള സ്ഥാപനങ്ങളും സമാനമായ പദ്ധതികളുമായി രംഗത്തുണ്ട്. ഇതെല്ലാം കൂടിയാവുമ്പോള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന പുസ്തകങ്ങളുടെ ആധിക്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

1971-ല്‍ മൈക്കള്‍ ഹാര്‍ട്ട് എന്ന അമേരിക്കന്‍ യുവാവാണ് പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വായനക്ക് സജ്ജമാക്കുന്നതിന് ആദ്യമായി മുന്നോട്ട് വന്നത്. 'ഗുട്ടന്‍ബര്‍ഗ്' (www.gutenberg.org) എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വായനക്കായി ഇക്കഴിഞ്ഞ മുപ്പത്താറ് വര്‍ഷത്തിനകം അദ്ദേഹം സജ്ജമാക്കി. മാസംതോറും മൂന്ന് ദശലക്ഷം പുസ്തകങ്ങളുടെ ഇലക്ട്രോണിക് കോപ്പികളാണ് പദ്ധതി മുഖേന ഇപ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. സൌജന്യ സേവനം കാഴ്ചവെക്കുന്ന സൈറ്റില്‍ വിവര ശേഖരത്തിന്റെ വിപുലീകരണത്തിനായ ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകള്‍ ഇദ്ദേഹത്തെ അകമഴിഞ്ഞു സഹായിക്കുന്നു. സമാനമായ പല പദ്ധതികളും പിന്നീട് രംഗത്തെത്തി. ഇവയില്‍ വരിക്കാരില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കി സേവനം കാഴ്ചവെക്കുന്ന സൈറ്റുകളുമുണ്ട്. കൂട്ടത്തില്‍ ഏറ്റവും വലിയ സംരംഭമെന്ന് വിശേഷിപ്പിക്കാവുന്നത് മുകളില്‍ പരാമര്‍ശിച്ച 'ഗൂഗിള്‍ ബുക്ക് സെര്‍ച്ച്' തന്നെ. പതിനഞ്ച് ദശലക്ഷം തലക്കെട്ടുകളിലായി 4.5 ബില്യന്‍ പേജുകളാണ് അതുള്‍ക്കൊള്ളുന്നത്. പ്രതിദിനം അതിന്റെ പുസ്തക ശേഖരം വികസിക്കുകയും ചെയ്യുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഗുട്ടന്‍ബര്‍ഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ വായനാരംഗത്തുണ്ടായ വിപ്ലവത്തിന് സമാനമോ അതിലും വിപുലുമോ ആയ മാറ്റങ്ങളാണ് ഈ രംഗത്ത് ഇപ്പോള്‍ നടക്കുന്നതെന്ന് പറയാം.

ഇന്റര്‍നെറ്റിലൂടെ പ്രചാരം നേടിയ 'ഇ^റീഡിംഗ് (ഇലക്ട്രോണിക് വായന) മലയാളത്തിലും സുപരിചിതമാവുകയാണ്. മലയാളിയുടെ വായനയെയും ഇന്റര്‍നെറ്റ് ഏറെ സ്വാധീനിച്ചിരിക്കുന്നു. വായന എന്നത് കടലാസില്‍ നിന്ന് മാത്രം ലഭ്യമാക്കാവുന്ന പ്രക്രിയ എന്ന ചിന്തക്ക് മാറ്റം വന്നിരിക്കുന്നു. പുസ്തകം മരിച്ചാലും ഇല്ലെങ്കിലും വായന പുതിയ രൂപങ്ങളില്‍ തുടരുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. സകലവിധ മാധ്യമങ്ങളുടെയും അതിര്‍വരമ്പുകള്‍ തിരിച്ചറിയാത്ത വിധം അവ ഉപ്പോള്‍ ഇന്റര്‍നെറ്റില്‍ സമ്മേളിച്ചിരിക്കുന്നു. നെറ്റില്‍ മലയാളത്തിലെ വിവര ശേഖരങ്ങളും അനുദിനം വളര്‍ന്നു വികസിക്കുകയാണ്. സ്വതന്ത്ര വിജ്ഞാന വിതരണ സംരംഭമായ 'വിക്കിപീഡിയ'ക്ക് ഇതിനകം മലയാളത്തിലും സാന്നിധ്യമായരിക്കുന്നു. (http://ml.wikipedia.org/wiki). ലോകത്തെങ്ങുമുള്ള മലയാളികളായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ വിജ്ഞാന സംരംഭമാണിത്. വ്യക്തിഗത ആശയ പ്രകാശനത്തിന്റെയും ഇ-വായനയുടെയും പുതിയ രൂപമായ 'ബ്ലോഗിംഗി'ലും മലയാളത്തിന് വന്‍തോതില്‍ സാന്നിധ്യമുണ്ട്. പ്രസിദ്ധീകരണ രംഗം സമീപ ഭാവിയില്‍ 'ബ്ലോഗിംഗ്' രീതിയിലേക്ക് വഴിമാറുമെന്ന് വരെ പ്രവചിച്ചവരുണ്ട്. മലയാളത്തില്‍ 'ബൂലോക'മെന്ന പേരില്‍ ഇതിനകം ഈ വിഭാഗം ശ്രദ്ധേയമായ തോതില്‍ മുന്നേറിയിരിക്കുന്നു.

വിവര സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കാനും മാതൃഭാഷയിലൂടെയുള്ള കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കാനുമായി കേന്ദ്രസര്‍ക്കാരിന്റെ വിവര സാങ്കേതികവിദ്യാ വകുപ്പ് നടപ്പാക്കി വരുന്ന 'ഭാരതീയഭാഷകള്‍ക്കായുള്ള വിവരസാങ്കേതതികവിദ്യാ വികസന'മെന്ന പദ്ധതിയില്‍ മലയാളത്തിനും അതീവ പ്രാധാന്യം നല്‍കിയിരിക്കുന്നു. നേരത്തെ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം സാധ്യമായിരുന്ന സ്പെല്‍ചെക്കര്‍ (അക്ഷരത്തെറ്റ് പരിശോധനാ സംവിധാനം), ടെക്സ്റ്റ്-ടു-സ്പീച്ച് (ടൈപ് ചെയ്യുന്ന ഡാറ്റകള്‍ കൃത്യതയോടെ വായിച്ചു കേള്‍പ്പിക്കുന്ന സംവിധാനം), ഒ.സി.ആര്‍ (സ്കാന്‍ ചെയ്തെടുക്കുന്ന രേഖകളില്‍ നിന്ന് പദങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനം) ട്രാന്‍സിലിറ്ററേഷന്‍ (ടൈപ് ചെയ്ത മാറ്ററിന്റെ ഭാഷാമാറ്റത്തിന് സഹായിക്കുന്ന സംവിധാനം) തുടങ്ങിയവ ഇപ്പോള്‍ മലയാള ഭാഷയിലും ലഭ്യമായിരിക്കുന്നു. ഇതെല്ലാം സൌജന്യമായിത്തന്നെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. നെറ്റിലെ മലയാള വിവരശേഖരത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ഇത് ഏറെ സഹായമാവുമെന്നതില്‍ സംശയമില്ല.

നെറ്റിലൂടെ ലഭ്യമായ പുസ്തകങ്ങള്‍, വ്യത്യസ്ത രൂപത്തിലുള്ള വിവര സ്രോതസ്സുകള്‍, ദിനപത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയുടെ പാരായണമാണ് ഇ-റീഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. എഴുത്തുകാരനോ ഗ്രന്ഥകര്‍ത്താവോ വായനക്കാരന് നല്‍കാനുദ്ദേശിക്കുന്ന ആശയങ്ങളുടെ ലിഖിത രൂപമാണല്ലോ പുസ്തകം. പുസ്തകത്തിന്റെ സ്ഥാനം ഇവിടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കൈയടക്കിയിരിക്കുന്നുവെന്നതാണ് വ്യത്യാസം. പുസ്തക വായനയും ഇ^വായനയും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. പുസ്തകത്തിന്റെ കെട്ടും മട്ടും നമ്മില്‍ വ്യത്യസ്ത പ്രതികരണങ്ങളുണര്‍ത്തിയേക്കാം. പുസ്തകത്തിന്റെ മണവും ഗുണവുമൊക്കെ നമ്മെ സ്വാധീനിച്ചുവെന്നും വരാം. പഴയ പുസ്തം വായിക്കുന്നതും പുതിയ പുസ്തകം വായിക്കുന്നതും ചിലര്‍ക്കെങ്കിലും വ്യത്യസ്തമായ അനുഭവങ്ങളുണ്ടാക്കിയേക്കാം. അതേസമയം പുസ്തക്കത്തിലെ ലിഖിത രൂപത്തിന് വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ല. അക്ഷരങ്ങളുടെ രൂപവും വലിപ്പവും മാറ്റാനാവില്ല. ഇ^വായനക്ക് പുസ്തകത്തിന്റെ പല സവിശേഷതകളും ഇല്ലായെങ്കിലും വായനക്കാരന് അനുകൂലമായ ഒട്ടേറെ ഗുണങ്ങളുണ്ട്. അക്ഷരത്തിന്റെ വലിപ്പം, നിറം, ശൈലി എന്നിവയൊക്കെ ഇഷ്ടാനുസരണം മാറ്റാമെന്നതാണ് ഇതില്‍ പ്രധാനം. ലൈബ്രേറിയന്‍ ഇല്ലെങ്കിലും പുസ്തകം ലഭിക്കും. ഒരൊറ്റ പുസ്തകത്തിനായി നിരവധി ലൈബ്രറികള്‍ കയറിയിറങ്ങേണ്ടതില്ല. എല്ലാം ഒരു മൌസ് ക്ളിക്കില്‍ തെളിയുന്ന സ്ഥിതിവിശേഷം. ഇതാണ് ഡിജിറ്റല്‍ ലൈബ്രറി. ഇതിന്റെ വായനയാണ് ഇ^വായന. ഇതിന് നമ്മെ സഹായിക്കുന്ന സംവിധാനമാണ് ഇന്റര്‍നെറ്റ്.

'ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്' എന്ന അനുഭവം ഇന്റര്‍നെറ്റ് വായന ഉയര്‍ത്തുന്ന മുഖ്യ പ്രശ്നമായി കണക്കാക്കുന്നു. ഒരു വിഷയം പഠിക്കാന്‍ അഞ്ച് പുസ്തകത്തിന് പകരം പതിനായിരം പുസ്തകം ലഭിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. മുഴുവന്‍ വായിക്കുക എന്നത് അസാധ്യം. ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കുക എന്നത് ശ്രമകരവുമാണ്. വായനക്കാരനെ ഇത് ചിന്താ കുഴപ്പത്തിലാക്കുകയും ചെയ്യും. ഇത് മറികടക്കാനുതകുന്ന സെര്‍ച്ച് സംവിധാനം വരുംനാളുകളില്‍ കണ്ടെത്തുമെന്ന നമുക്ക് പ്രതീക്ഷിക്കാം.

DCS ടെക്നിക്കല്‍ സെമിനാര്‍ (11 July 2009)

മലപ്പുറം ജില്ലാ കമ്പ്യൂട്ടര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 'ടെലി കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം സബ് ഡിവിഷനല്‍ എഞ്ചിനീയര്‍ സി. പ്രേം കുമാര്‍ സെമിനാറിന് നേതൃത്വം നല്‍കി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഡോ. ഹരി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സൊസൈറ്റി പ്രസിഡണ്ട് വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഭരത് ദാസ് സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പര്‍ അജയ് തോമസ് നന്ദിയും പറഞ്ഞു.

2009, ജൂലൈ 11, ശനിയാഴ്‌ച

ഇന്‍ഫോ മാധ്യമം തിരുവനന്തപുരം ടെക്നോപാര്‍ക്ക് ക്യാമ്പ് (4 Jul 2009)




ഇന്റര്‍നെറ്റ് കാഴ്കളില്‍ നിന്ന് അറിവ് നേടുക - ഡി.ജി.പി


ലോകത്തിലെ മുഴുവന്‍ അറിവുകളും ശേഖരിച്ച ഇന്റര്‍നെറ്റിലെ കാഴ്ചകള്‍ കണ്ട് രസിക്കാതെ ജ്ഞാനം നേടുകയാണ് വേണ്ടതെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. അത് ജീവിത വിജയത്തിന് സഹായകമാവും. ഇന്‍ഫോ മാധ്യമവും ഐ.ടി @ സ്കൂളും സംയുക്തമായി സാന്‍ സെന്‍സോറിയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഐ.ടി. ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൈബര്‍ ഹൈവേയുടെ പുറമ്പോക്കില്‍ കഴിയുന്ന എല്ലാവര്‍ക്കും അറിവ് നേടാനുള്ള മാനസികാവസ്ഥയുണ്ടെങ്കില്‍ എന്തും ഇന്റര്‍നെറ്റില്‍ ലഭിക്കും. സൈബര്‍ ലോകത്തിന്റെ അതിവേഗ വളര്‍ച്ചയില്‍ ക്ലാസുകളില്‍ പഠിക്കുന്നതിനപ്പുറമുള്ള അറിവുകളാണ് ലഭിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതോടെ സ്കൂള്‍ സങ്കല്‍പവും ക്ലാസ് മുറികളും പരീക്ഷാരീതികളും മാറും. വിവര സാങ്കേതിക വിദ്യ ഇപ്പോള്‍ മൊബൈല്‍ ഫോണിലും എത്തി. അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെയാണ് നമുക്കറിയാത്ത വിവരങ്ങള്‍ സ്ക്രീനില്‍ തെളിയുന്നത്. അദ്ദേഹം പറഞ്ഞു.

ഐ.ടി അധിഷ്ഠിത വിദ്യാഭ്യസത്തിനാവശ്യമായ ഉള്ളടക്കം തയ്യാറാക്കാന്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് അധ്യാപകരും വിദ്യര്‍ഥികളുമായിരിക്കണമെന്ന് അധ്യക്ഷത വഹിച്ച പൊതുവിദ്യഭ്യാസ സെക്രട്ടരി ജെയിംസ് വര്‍ഗീസ് അഭിപ്രായപ്പെട്ടു. എ.സി മുറികളിലിരുന്ന് ഉള്ളടക്കം തയ്യാറാക്കിയാല്‍ വിദ്യാര്‍ഥികളുടെ അഭിരുചി മനസ്സിലാവില്ല. ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഉള്ളടക്കം വികസിപ്പിച്ചെടുക്കണം. ഐ.ടി മേഖലയിലുള്ളവര്‍ സാങ്കേതിക സഹായവും ആനിമേഷനും നല്‍കണം. വിദ്യാഭ്യാസരീതിശാസ്ത്രത്തെത്തന്നെ മാറ്റി മറിക്കാനും പാഠ്യപദ്ധതി രസകരവും വിജ്ഞാനപ്രദവുമാക്കാനും ഇതിന് കഴിയും. വിദ്യാര്‍ഥികള്‍ ചോദ്യം ചോദിച്ച് അവര്‍ക്ക് തന്നെ ഉത്തരം പറയാനാകുന്ന തരത്തില്‍ ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം വികസിപ്പക്കണം. പൊതു വിദ്യാഭ്യാസ വകുപ്പ് ഓരോ വര്‍ഷവും നൂറ് കണക്കിന് പാഠപുസ്തകങ്ങളാണ് അച്ചടിക്കുന്നത്. അനുദിനം ലോകത്തുണ്ടാകുന്ന മാറ്റങ്ങളും പുതിയ അറിവുകളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനാകില്ല. അതിവേഗ വിവരങ്ങള്‍ കൈമാറി ഈ ദൌത്യം നിര്‍വഹിക്കുന്നത് മാധ്യമങ്ങളാണ്. അതിനാലാണ് ലോകത്താകെ 'വിദ്യാഭ്യാസം^മാധ്യമങ്ങളിലൂടെ' എന്ന സങ്കല്‍പം വികസിക്കുന്നത്. അദ്ദേഹം പറഞ്ഞു.

മാധ്യമം ജനറല്‍ മാനേജര്‍ എം.എ. റഹീം സ്വാഗതം പറഞ്ഞു. ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മെര്‍വിന്‍ അലക്സാണ്ടര്‍, ഇന്‍ഫോ മാധ്യമം എഡിറ്റര്‍ വി.കെ. അബ്ദു, സാന്‍ സെന്‍സോറിയം എച്ച്. ആര്‍. മാനേജര്‍ റോജി തോമസ് എന്നിവര്‍ സംസാരിച്ചു. ഐ.ടി @ സ്കൂള്‍ ജില്ലാ കോ^ഓര്‍ഡിനേറ്റര്‍ എസ്. സാംബശിവന്‍ നന്ദി പറഞ്ഞു.

കേരള സര്‍വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഡയറക്ടര്‍ ഡോ. അച്ച്യുത് ശങ്കര്‍ എസ്. നായര്‍, ഐ.ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.കെ. സജീവ്, എസ്. ജയശ്രി, എസ്. സാംബശിവന്‍, ലീഡിംഗ് മാസ്റ്റര്‍ ട്രെയിനര്‍ വി.കെ. ശശിധരന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും ശില്‍പശാലയില്‍ പങ്കെടുത്തു.

ശില്‍പശാലയില്‍ നിന്ന്

ശില്‍പശാലക്ക് മുമ്പ് ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മെര്‍വിന്‍ അലക്സാണ്ടറിന്റെ ഓഫീസില്‍

പ്രാര്‍ഥന

ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, കെ. അന്‍വര്‍ സാദത്ത്, വി.കെ. അബ്ദു
(ടെക്നോപാര്‍ക്ക്, തിരുവനന്തപുരം (4 July, 2009)

2009, ജൂലൈ 10, വെള്ളിയാഴ്‌ച

വിശുദ്ധ ഖുര്‍ആന്‍ ഇന്റര്‍നെറ്റിലൂടെ



ഇന്റര്‍നെറ്റിലെ ഖുര്‍ആന്‍ വെബ്സൈറ്റുകളെ സമീപിക്കുന്നത് ജാഗ്രതയോടെ വേണം. സൈറ്റ് യഥാര്‍ഥത്തില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നതാണോ അതോ വിമര്‍ശകരും ശത്രുക്കളും ഇസ്ലാമിനെ കരിവാരിത്തേക്കാനും ഖുര്‍ആനിക അധ്യാപനങ്ങള്‍ വികലമാക്കി ചിത്രീകരിക്കാനും വേണ്ടി അവതരിപ്പിക്കുന്നതാണോ എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ഖാദിയാനി, ബഹാഇ, ഇസ്മായിലി തുടങ്ങിയ വിഭാഗങ്ങള്‍ ഇസ്ലാമിന്റെയും ഖുര്‍ആന്റെയുമൊക്കെ പേരില്‍ നെറ്റില്‍ സജീവമാണ്. ഓറിയന്റലിസ്റ്റുകളും മിഷനറി പ്രവര്‍ത്തകരും സിയോണിസ്റ്റുകളും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും ഖുര്‍ആന്റെ ആശയങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനും പ്രത്യേകം വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ആവശ്യത്തിനായി ഖുര്‍ആന്‍ അധ്യായങ്ങളിലും സൂക്തങ്ങളിലും മാറ്റിത്തിരുത്തലുകള്‍ വരെ നടത്തി അവതരിപ്പിക്കുന്ന സൈറ്റുകളും ഇടക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തരം സൈറ്റുകള്‍ കണ്ടെത്തുന്നവര്‍ നേര്‍ക്കുനേരെ തങ്ങളുടെ പ്രതികരണം അതേ സൈറ്റിലവതരിപ്പിച്ച് തിരുത്താന്‍ ശ്രദ്ധിക്കാറുണ്ട്. ശരിയായ സമീപനവും അതുതന്നെ. അതേസമയം നിഷേധ രൂപത്തിലാണെങ്കില്‍ പോലും ഈ സൈറ്റുകളുടെ അഡ്രസ്സുകള്‍ക്ക് ഒരുതരത്തിലുള്ള പ്രചാരവും നല്‍കാറില്ല. കാരണം ഇസ്ലാമിനെയും ഖുര്‍ആനെയും യഥാര്‍ഥ രൂപത്തില്‍ തന്നെ പ്രതിനീധീകരിക്കുന്ന നൂറുക്കണക്കിന് സൈറ്റുകള്‍ ലഭ്യമാണെന്നിരിക്കെ അപൂര്‍വങ്ങളായ ഈ സൈറ്റുകള്‍ക്ക് പൊതുവെ സന്ദള്‍ശകര്‍ കുറവായിരിക്കും. വിമര്‍ശനത്തിനോ മുന്നറിയിപ്പിന് വേണ്ടിയോ ആണെങ്കില്‍ പോലും അവയുടെ അഡ്രസ്സ് പരസ്യപ്പെടുത്തുന്നത് ഗുണത്തിലേറെ ദോഷമാണ് വരുത്തിവെക്കുക. കുറെക്കഴിയുമ്പോള്‍ സന്ദര്‍ശകരില്ലാതെ ഈ സൈറ്റുകള്‍ സ്വയം അപ്രത്യക്ഷമാവുകയാണ് പതിവ്. അതിനാല്‍ തന്നെ ഇവക്ക് നെറ്റ് സമൂഹത്തെ കാര്യമായി സ്വാധീനിക്കാനാവുന്നില്ലെന്നതാണ് വാസ്തവം. നെറ്റിലെ യഥാര്‍ഥ ഖുര്‍ആന്‍ സൈറ്റുകളാകട്ടെ മിക്കവയും പരസ്പം ലിങ്ക് ചെയ്യപ്പെട്ടതിനാല്‍ ഏതെങ്കിലുമൊരു സൈറ്റിലെത്തുന്നവര്‍ക്ക് സമാനമായ ഇതര സൈറ്റുകളിലെത്താന്‍ പ്രയാസപ്പെടേണ്ടി വരില്ല.

ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്നതോടൊപ്പം വിപുലമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാഴ്ച വെക്കുന്ന വെബ് സൈറ്റുകളുണ്ട്. പോര്‍ട്ടല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈറ്റുകളില്‍ ഖുര്‍ആനും ഹദീസുമൊക്കെ മുഖ്യവിഷയങ്ങളാണ്. ഇസ്ലാമിലേക്കുള്ള സൈബര്‍ ഗേറ്റ്വേ എന്ന രൂപത്തിലും ഇവ പ്രവര്‍ത്തിക്കുന്നു. ദൈവത്തിന്റെ സന്ദേശം കാലഘട്ടത്തിന്റെ സങ്കേതത്തില്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഈ സൈറ്റുകളും ലക്ഷ്യമാക്കുന്നത്.

ഇവിടെ പരാമര്‍ശിക്കുന്ന സൈറ്റുകള്‍ ഏത് ഏതിനെക്കാള്‍ മെച്ചപ്പെട്ടതെന്ന വിലയിരുത്തലിന് മുതിരുന്നില്ല. നൂറുക്കണക്കിന് സൈറ്റകളുടെ ഉള്ളടക്കം മുഴുവന്‍ പരിശോധിച്ചു അങ്ങനെയൊരു പഠനം നടത്തുക എന്നത് ധാരാളം സമയം ആവശ്യപ്പെടുന്ന വിഷയവും അതിനാല്‍ തന്നെ ഏറെക്കുറെ അസാധ്യവുമാണ്. മറിച്ച് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സൈറ്റുകളെന്ന രീതിയിലാണ് അവ പരിചയപ്പെടുത്തുന്നത്. സൈറ്റിന് കൂടുതല്‍ സന്ദര്‍ശകരുണ്ടാവുക എന്നത് അതിന്റെ ജനസമ്മതിയെ സൂചിപ്പിക്കുന്നു. ഇവയില്‍ ഓരോ സൈറ്റിനും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. മുഖ്യ വിഷയം വിശുദ്ധ ഖുര്‍ആന്‍ തന്നെ. വിവിധ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം, വ്യാഖ്യാനങ്ങള്‍, ഖുര്‍ആന്‍ ക്ളാസ്സുകളുടെ ഓഡിയോ വീഡിയോ ക്ളിപ്പുകള്‍, പരിഭാഷ, ഖുര്‍ആന്‍ വിജ്ഞാനം, ഖുര്‍ആന്‍ ലൈബ്രറി എന്നിവയൊക്കെ പരമാവധി ഉള്‍പ്പെടുത്താന്‍ ഓരോ സൈറ്റും ശ്രദ്ധിച്ചിരിക്കുന്നു. മിക്ക സൈറ്റുകളിലെയും വിഭവങ്ങള്‍ അറബിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രസ്താവ്യമാണ്. അതായത് മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ഖുര്‍ആനിനെ വ്യത്യസ്ത തലത്തില്‍ പരിചയപ്പെടുത്തുന്നതിന് വിപുലമായ സാധ്യതകള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നര്‍ത്ഥം.
ഖുര്‍ആന്‍ സൈറ്റുകള്‍
-----------------------
www.mp3quran.net
എം.പി 3 ഫോര്‍മാറ്റിലെ വലിയൊരു ഖുര്‍ആന്‍ ഓഡിയോ ലൈബ്രറിയാണിത്്. പ്രശസ്തരായ നൂറില്‍പരം ഹാഫിദുകളുടെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പാരായണം ഇതുള്‍ക്കൊള്ളുന്നു. സൈറ്റില്‍ പുതിയ പാരായണങ്ങള്‍ അപ്പപ്പോള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നണ്ട്്. ഇംഗ്ളീഷ്, അറബി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നിങ്ങനെ അഞ്ച് ഭാഷയില്‍ സൈറ്റ് ലഭ്യമാണ്. 2006 ഓഗസ്റ്റില്‍ ഏഴ് സെര്‍വര്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ഈ സൈറ്റ് ഇതര ഖുര്‍ആന്‍ സൈറ്റുകളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

www.quran.muslimweb.com
അറബി ഭാഷയില്‍ മാത്രം ലഭ്യമാകുന്ന ഈ സൈറ്റ് പ്രധാനമായും ഖുര്‍ആന്റെ മനപ്പാഠം ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ്. സൈറ്റ് തുറക്കുമ്പോള്‍ ഓരോ സമയത്തും പ്രത്യേകം ആയത്തുകള്‍ നമുക്ക് ലഭിക്കുന്നു. അത് ഹൃദിസ്തമാക്കാനും പഠിച്ചത് എഴുതി പരിശീലിക്കാനും സൈറ്റ് സൌകര്യമൊരുക്കുന്നു. മനപ്പാഠമാക്കിയത്, മനപ്പാഠമാക്കിക്കൊണ്ടിരിക്കുന്നത്, മനപ്പാഠമാക്കാനുള്ളത് എന്നിവയുടെ പട്ടികയും സൈറ്റ് ക്രമപ്പെടുത്തും. 'തഹ്ഫീദുല്‍ ഖുര്‍ആന്‍' പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സൈറ്റ് നന്നായി പ്രയോജനപ്പെടുത്താനാവും. ആയത്തുകളുടെ അര്‍ഥവും വ്യാഖ്യാനങ്ങളും മനസ്സിലാക്കാനും സൈറ്റില്‍ സൌകര്യമുണ്ട്.

www.quransite.com

വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച് എല്ലാമെല്ലാം ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ പാരായണ നിയമം, ഖുര്‍ആനോട് പുലര്‍ത്തേണ്ട മര്യാദ, ഖുര്‍ആന്‍ പഠനത്തിന്റെ മാഹത്വം എന്നിങ്ങനെ ഖുര്‍ആനുമായി ബദ്ധപ്പെട്ടെ വിഷയങ്ങള്‍ മുഴുക്കെ ആകര്‍ഷകമായ രീതിയില്‍ ഇതില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. അതിബൃഹത്തായ ഒരു ഖുര്‍ആന്‍ ലൈബ്രറി എന്ന വിശേഷണം തന്നെ ഇതര്‍ഹിക്കുന്നു. സൈറ്റിലെ പേജുകള്‍ അത്യാകര്‍ഷകമാണ്. നൂറ്റി അറുപതില്‍ പരം ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും. പ്രഗതഭരായ പന്ധിതന്‍മാരുടെ ഖുര്‍ആന്‍ ക്ളാസ്സുകള്‍, ഖുര്‍ആനെപ്പറ്റിയുള്ള പുസ്തകങ്ങളുടെ ശേഖരം എന്നിവയും സൈറ്റില്‍ ലഭ്യമാണ്. ഖുര്‍ആന്‍ പേജ് മറിച്ച് പാരായണം ചെയ്യാന്‍ സൌകര്യമുള്ള ംംം.ൂൌൃമിളഹമവെ.രീാ എന്ന അത്യാകര്‍ഷകമായ സൈറ്റിലേക്കുള്ള ലിങ്കും ഇതുള്‍ക്കൊള്ളുന്നു.


www.ketaballah.net
ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ക്കുള്ള ശ്രദ്ധേയമായ മറ്റൊരു വെബ്സൈറ്റാണിത്. നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇതിലെ പേജുകളുടെ കളര്‍ മാറ്റാവുന്നതാണ്. എം.പി. 3 ഫോര്‍മാറ്റിലെ പാരായണത്തിന് പുറമെ ഖുര്‍ആന്‍ പാരായണത്തിന്റെ വീഡിയോ ഫയലുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. റഫറന്‍സിനായി ഒട്ടേറെ തഫ്സീര്‍, ഹദീസ് ഗ്രന്ഥങ്ങളും ഇതുള്‍ക്കൊള്ളുന്നു.

http://www.quranenglish.com/tafheem_quran/
വിഖ്യാത പണ്ഡിതനും നവോന്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. അധ്യായം തിരഞ്ഞെടുത്ത് പരിഭാഷയും വ്യാഖ്യാനക്കുറിപ്പുകളും ലഭ്യമാക്കാന്‍ സംവിധാനമുള്ള സൈറ്റില്‍ പി.ഡി.എഫ് ഫയല്‍ രൂപത്തില്‍ അവ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കിയിരിക്കുന്നു. ഖുര്‍ആന് പുറമെ പ്രമുഖ ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരിയുടെ ഇംഗ്ളീഷ് പരിഭാഷയും സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാം.

http://quranmalayalam.com
വിശുദ്ധ ഖുര്‍ആന്റെ മലയാളം പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റുകള്‍ വിരളമാണ്. അത്തരം സൈറ്റുകളിലൊന്നാണിത്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. സൈറ്റില്‍ കയറി ഓരോ അധ്യായവും പ്രത്യേകം തിരഞ്ഞെടുത്ത് പരിഭാഷ വായിക്കാന്‍ സൌകര്യമുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുവ്വായിരം ഹദീസുകളുടെ മലയാളം പരിഭാഷ ഉള്‍പ്പെടെ ഒട്ടേറെ ഇസ്ലാമിക വിഷയങ്ങളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു.

www.vazhi.org

വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും അനുബന്ധ വിജ്ഞാന ശാഖകളും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായൊരു വെബ്സൈറ്റാണിത്. 2005-ല്‍ ആരംഭിച്ച സൈറ്റില്‍ ഖുര്‍ആന്‍ വാക്കര്‍ത്ഥങ്ങള്‍ പഠിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ആറ് മാസം കൊണ്ട് അറബി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും സഹായകമായ രീതിയില്‍ അറബി ഭാഷ പാഠ്യ പദ്ധതിയും ഒരുക്കിയിരിക്കുന്നു. മലയാളം പരിഭാഷക്ക് പുറമെ യൂസുഫ് അലി, പിക്താള്‍ എന്നിവരുടെ ഇംഗ്ളീഷ് വിവര്‍ത്തനവും സൈറ്റിലുണ്ട്.

http://understandthequran.com
200 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പഠിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ 'ഖുര്‍ആന്‍ പഠിക്കാനൊരു എളുപ്പവഴി' എന്ന ഇ-മെയില്‍ പഠന കോഴ്സാണ് ഈ സൈറ്റിന്റെ മുഖ്യ സവിശേഷത. മലയാളഭാഷക്ക് സൈറ്റില്‍ പ്രത്യേകം വിഭാഗം പ്രവര്‍ത്തിക്കുന്നു. പാഠ്യഭാഗങ്ങള്‍ വേര്‍ഡ് ഫയല്‍, പി.ഡി.എഫ്, പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് രുപത്തില്‍ ലഭിക്കും. അത്യാധുനിക രീതികളവലംബിച്ച് ഏറെ ശാസ്ത്രീയമായി വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും അഭ്യസിക്കാന്‍ ഈ മള്‍ട്ടിമീഡിയ ഇ-മെയില്‍ കോഴ്സ് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൈറ്റിലൂടെ ലഭിക്കുന്ന കോഴ്സ് മെറ്റീരിയല്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധചെലുത്തുന്ന വിദ്യാലയങ്ങളിലെ പഠനത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും. ൌയരൃെശയലൌിറലൃമിെേറൂൌൃമി@ഴാമശഹ.രീാ എന്ന അഡ്രസ്സില്‍ മെയില്‍ ചെയ്തു കോഴ്സില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പിന്നീട് ആഴ്ച തോറും അവരുടെ ക്ളാസ്സുകള്‍ മുറതെറ്റാതെ ലഭിച്ചുകൊണ്ടിരിക്കും.

ഖുര്‍ആന്‍ പഠനത്തിന് തിരഞ്ഞെടുക്കാവുന്ന പ്രമുഖ സൈറ്റുകള്‍ ഇനിയും നെറ്റിലുണ്ട്. അവയുടെ എണ്ണം നൂറുക്കണക്കിനാണെന്ന് തന്നെ പറയാം. ശ്രദ്ധേയമായ ഏതാനും സൈറ്റുകളുടെ അഡ്രസ്സ് താഴെ:

http://www.abdalbasit.com

http://www.almuaiqly.com

http://www.moshafy.org

http://www.trtel.com

http://www.quraat.com

http://www.warattil.com

http://www.jebril.com

http://www.sherzaad.net

http://www.alshatri.net/

http://www.quranexplorer.com